ല്‍
അമ്പലപ്പുഴ: ഇരുചക്രവാഹനങ്ങളില്‍ നിന്നും പെട്രോള്‍ മോഷണം. ഡിവൈ എഫ്ഐക്കാരന്‍ പിടിയില്‍. ഇന്നലെ രാത്രി അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് പരിസരത്ത് പാര്‍ക്കു ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളില്‍ നിന്നും പെട്രോള്‍ മോഷ്ടിക്കുന്നതിനിടെ ഓട്ടോറിക്ഷാ തൊഴിലാളികളും സ്റ്റേഷന് മാസ്റ്ററും ചേര്‍ന്നാണ് പിടികൂടി പോലീസിനു കൈമാറിയത്.
റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് പെട്രോള്‍ മോഷ്ടിക്കാന്‍ ഡിവൈഎഫ്ഐക്കാരായ പുറക്കാട് ആനന്ദേശ്വരം സ്വദേശികളായ മൂന്നംഗ സംഘമാണ് ഇന്നലെ അമ്പലപ്പുഴയില്‍ എത്തിയത്. ഒരു വാഹനത്തില്‍ നിന്നും ഒരു ലിറ്റര്‍ പെട്രോള്‍ കുപ്പിയില്‍ നിറച്ച ശേഷം അടുത്ത വാഹനത്തില്‍ നിന്നും പെട്രോള്‍ മോഷ്ടിക്കുന്നത് കണ്ട ഓട്ടോ തൊഴിലാളികള്‍ സ്റ്റേഷന് മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് സ്റ്റേഷന് മാസ്റ്റര്‍ ടോര്‍ച്ചുമായി ഓട്ടോ തൊഴിലാളികളുമായി പരിശോധന നടത്തവേ ഇവരെ കണ്ടെത്തിയെങ്കിലും രണ്ട് പേര് ഓടി രക്ഷപെട്ടു. ഒരാളെ പിടികൂടി അമ്പലപ്പുഴ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ വിവരം അറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ സിപിഎം നേതാക്കള്‍ ഇടപെട്ട് ഇയാള്‍ക്കെതിരെ കേസ് എടുപ്പിക്കാതെ സ്റ്റേഷനില്‍ നിന്നും രാവിലെ തിരികെ കൊണ്ടുപോയതായും ആരോപണമുണ്ട്.
ഏപ്രില്‍ ഒന്നിന് ആനന്ദേശ്വരം പ്രദേശത്ത് നിരവധി വിടുകളുടെ മതിലുകളും വാഹനങ്ങളും തകര്‍ത്ത കേസിലെ പ്രതിയാണ് ഇപ്പോള്‍ പെട്രോള്‍ മോഷണം നടത്തവേ പിടിക്കപ്പെട്ടത്. അന്നും സിപിഎം നേതാക്കള്‍ ഇടപെട്ട് കേസ് എടുക്കാതെ പ്രശ്നം ഒതുക്കിത്തീര്‍ത്തിരുന്നു.
തോട്ടപ്പള്ളി ഫിഷിങ് ഹാര്‍ബര്‍, സ്ക്കൂള് പരിസരങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്കുമരുന്നും മദ്യവും വില്‍പ്പനയും നടത്തുന്ന സംഘത്തിനെപാര്ട്ടിയും പോലീസും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. പോലീസിന്റെ ഇത്തരം നടപടി യില്‍ പ്രദേശത്ത് വ്യാപക പ്രതിഷേധമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: