പൂച്ചാക്കല്‍: ഈ അങ്കണവാടിയിലേക്കുള്ള വഴി കാണിക്കാമോ. നാല് വര്‍ഷമായി ഇത് അന്വഷിക്കുകയാണ് കുരുന്നുകള്‍. പാണാവള്ളി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പുതിയപാലത്തിന് വടക്കുവശത്തുള്ള 59 നമ്പര്‍ അങ്കണവാടിയിലാണ് വഴിയില്ലാതത് മൂലം അകത്ത് കടക്കാന്‍ കഴിയാത്തത്. 2011-12 വര്‍ഷം ജില്ലാ പഞ്ചായത്തിന്റ അഞ്ച് ലക്ഷം രൂപ മുടക്കിയാണ് അങ്കണവാടിക്ക് കെട്ടിടം പണിതത്.
സ്വകാര്യ വ്യക്തി സൗജന്യമായി നല്കിയ രണ്ടര സെന്റ് സ്ഥലത്താണ് കെട്ടിടം നിലനില്‍ക്കുന്നത്. 2012 ല്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന് മുമ്പ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിന് സമീപം കൂടിയാണ് അംഗന്‍വാടിയിലേക്ക് കുട്ടികള്‍ എത്തിയിരുന്നത്. പുതിയകെട്ടിടം പണിതുടങ്ങിയതിനാല് നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി രണ്ടാം വാര്‍ഡിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് മാറ്റിയിരുന്നു.
20 ന് മേല്‍ കുട്ടികളാണ് ഇവിടെ പഠിക്കാനെത്തുന്നത്. എന്നാല്‍ കെട്ടിടം പണിപൂര്‍ത്തീകരിച്ച് കഴിഞ്ഞപ്പോള്‍ ഇതിലേക്കുള്ള വഴി പുരയിടത്തിന്റ ഉടമ അടച്ച് കെട്ടുകയായിരുന്നു. മാത്രമല്ല നിലവില്‍ വഴിയായ് ഉപയോഗിച്ച ഭാഗത്ത് കക്കൂസും നിര്‍മ്മിച്ചു. ഇതോടെ പുതിയ അഗന്വാടിയെന്ന കുട്ടികളുടെ സ്വപ്നത്തിന് നിറം മങ്ങി. ജനപ്രതിനിധികളടക്കം അന്നത്തെ ജില്ലാ കളക്ടറും ഇടപ്പെട്ടെങ്കിലും നാല് വര്‍ഷമായി വഴിക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ അംഗന്‍വാടിയിലേക്ക് എങ്ങനെ കയറാന്‍ കഴിയുമെന്ന് അന്വഷിക്കുകയാണ് കുട്ടിക്കള്‍. പുതിയ അംഗന്‍വാടി കെട്ടിടത്തില്‍ കയറണമെങ്കില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കയറി മതില് ചാടണം.
കഴിഞ്ഞ നാല് വര്‍ഷമായി കാട് പിടിച്ച് നശിക്കുകയാണ് ഈ കെട്ടിടം. മാത്രമല്ല പുതിയ കെട്ടിടത്തിന് വയറിങും പ്ലംമ്പിങും പൂര്‍ത്തീകരിച്ചെങ്കിലും ഇതെവരെ വൈദ്യൂതി ലഭിച്ചിട്ടില്ല. പുതിയ കെട്ടിടത്തില്‍ കുട്ടികള്‍ക്ക് പാചകം ചെയ്യുന്നതിനുള്ള സംവിധാനമില്ലന്ന്്് ജീവനക്കാര്‍ പറയുന്നു. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, മറ്റ് ഭക്ഷ്യ വസ്തുക്കള്‍ വെക്കുന്നതിനുള്ള തട്ടുകളും നിര്‍മ്മിച്ചിട്ടില്ല.
പിന്നെ എന്തിന് ഇങ്ങനെ ഒരു കെട്ടിടം പണിതുയെന്ന് ചോദിക്കുമ്പോള്‍ ഉടന്‍ ശരിയാകുമെന്ന മറുപടിയാണ് നാല് വര്‍ഷമായി അധികൃതര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: