എടത്വാ: തകഴി-പച്ച റോഡില്‍ സമാന്തര കുടിവെള്ള വിതരണലൈന്‍ സ്ഥാപിക്കാല്‍ തകൃതിയില്‍. രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയുടെ നിര്‍മാണത്തിന് തുടക്കംകുറിച്ചതോടാണ് ജലഅഥോറിറ്റി പൈപ്പ് സ്ഥാപിക്കല്‍ തകൃതിയില്‍ തുടങ്ങിയത്. മൂന്നുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാപിച്ച കുടിവെള്ള വിതരണലൈനോടു ചേര്‍ന്നാണ് സമാന്തരലൈന്‍ സ്ഥാപിക്കുന്നത്. റോഡ് നവീകരണത്തിന് മുമ്പ് പൈപ്പുസ്ഥാപിക്കല് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിന്നീടെ കുഴിയെടുപ്പു മുടങ്ങാന്‍ സാധ്യതയുള്ളതാണ് സംസ്ഥാനപാതയില്‍ സമയബന്ധിതമായി പൈപ്പ് സ്ഥാപിക്കല്‍ ജലഅഥോറിറ്റി ആരംഭിച്ചത്.
കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് കുട്ടനാട്ടിലെ കാലഹരണപെട്ട പൈപ്പുകള്‍ ഉപേക്ഷിച്ച് സമാന്തരലൈന്‍ സ്ഥാപിക്കാന്‍ 137 കോടി രൂപ ഫണ്ടനുവദിച്ചത്. ജനപ്രതിനിധികളുടെ പിടിപ്പുകേടും, ഉദ്യോഗസ്ഥന്മാരുടെ നിസ്സഹകരണവും നിര്‍മാണത്തെ ബാധിച്ചു. അമ്പലപ്പുഴ-തിരുവല്ല റോഡ് നിര്‍മാണത്തിന് കാലതാമസം നേരിടുന്നതുപോലും ജലഅഥോറിറ്റിയുടെ പാളിച്ചമൂലമാണെന്ന് ആരോപണമുണ്ട്. പച്ച-എടത്വാ റോഡില്‍ സമാന്തരലൈന്‍ സ്ഥാപിക്കല്‍ ആറുമാസം മുമ്പ് തുടങ്ങിയെങ്കിലും മരിയാപുരം പള്ളിക്ക് സമീപംവെച്ച് സ്ഥാപിക്കല്‍ നിര്‍ത്തിവെച്ചു. മരിയാപുരത്തുനിന്ന് പച്ചവരെ ഒരുകിലോമീറ്റര്‍ റോഡിലെ പൈപ്പ് സ്ഥാപിക്കല്‍ ഉപേക്ഷിച്ച മട്ടിലാണ്. ഈ സ്ഥലത്തും പൈപ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുന്‍പഞ്ചായത്ത് അംഗം ജോസഫ് ആന്റണി നിരവധി തവണ എടത്വാ ജലഅഥോറിറ്റിയില് പരാതിപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുതിയതായി വലിച്ചലൈന് കാലഹരണപ്പെട്ട പഴയലൈനില് ബന്ധിപ്പിക്കാന്‍ നീക്കം നടക്കുന്നതായും ആരോപണമുണ്ട്.
ആലപ്പുഴ നഗരസഭ കുടിവെള്ള പദ്ധതി കമ്മീഷന് ചെയ്യുന്നതോടെ തകഴി കളത്തിപ്പാലത്തിന് സമീപം നിര്‍മിച്ച പ്ലാന്റില്‍ നിന്ന് തകഴി പഞ്ചായത്തിലെ എല്ലാഭാഗങ്ങളിലും കുടിവെള്ളമെത്തിക്കാനാണ് തീരുമാനം. കുട്ടനാട്ടിലെ പതിമൂന്നു പഞ്ചായത്തുകളിലെ കുടിവെള്ളവിതരണത്തിന് നീരേറ്റുപുറം പ്ലാന്റ് കമ്മീഷന് ചെയ്തെങ്കിലും പിന്നീടെ തകഴി പഞ്ചായത്തിനെ ഒഴിവാക്കിയിരുന്നു. നഗരസഭ കുടിവെള്ള പ്ലാന്റ് സ്ഥിതിചെയ്യുന്ന പഞ്ചായത്തിനെ പിന്നീട് ഗ്രാമീണകുടിവെള്ള വിതരണത്തില്‍ ഉള്‍പെടുത്തുകയായിരുന്നു. വേനല്‍ കഠിനമാകുന്നതിന് മുമ്പ് ആലപ്പുഴ നഗരസഭ കുടിവെള്ള പ്ലാന്റ് കമ്മീഷന് ചെയ്യാനാകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് പോലും ഉറപ്പില്ല. ഇക്കുറിയും കടുത്ത കുടിവെള്ളക്ഷാമം ജനങ്ങള്‍ നേരിടേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: