തൃശൂര്‍: തൃശൂര്‍ വിജിലന്‍സ് ജഡ്ജ് ജയചന്ദ്രനെതിരെ ബിജെപി സംസ്ഥാനസമിതി അംഗവും കര്‍ഷകമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ ടി.ചന്ദ്രശേഖരന് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്കി.
കാര്‍ഷികസര്‍വകലാശാലാ നിയമനങ്ങളിലും കേന്ദ്ര-സംസ്ഥാന ഫണ്ട് ചെലവഴിക്കുന്നതിലും വന്‍അഴിമതി നടന്നതായി കാണിച്ച് ചന്ദ്രശേഖരന് വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ജഡ്ജിയുടെ ഇടപെടലുകള്‍ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലാണെന്നും പരാതിയില്‍ പറയുന്നു.
കേസ് അനാവശ്യമായി നീട്ടിക്കൊണ്ടുപോയി. തന്നെ നിരുത്സാഹപ്പെടുത്തി.പ്രതികള്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാനാവില്ല എന്ന് പരസ്യമായി വിചാരണക്കിടെ പരാമര്‍ശിച്ചു. അഴിമതി സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതിസ്ഥാനത്തുള്ളവര്‍ക്കെതിരെ താന്‍ അനാവശ്യമായി കേസ് നടത്തുകയാണെന്ന് കോടതിയില്‍ പറഞ്ഞു. ഇത് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കിയിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറാന് ജഡ്ജ് പരോക്ഷമായി തന്നോട് ആവശ്യപ്പെട്ടു എന്നും പരാതിയില്‍ പറയുന്നു.
ആരോപണ വിധേയനായ ലീഗല്‍ അഡൈ്വസര്‍ മുരളി കൃഷ്ണനുമായി ചേര്‍ന്ന് പ്രതികളെ രക്ഷിക്കാന്‍ ജഡ്ജി ജയചന്ദ്രന് ഗൂഡാലോചന നടത്തുകയാണെന്നും ചന്ദ്രശേഖരന്റെ പരാതിയിലുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ പരാതി ഫയലില്‍ സ്വീകരിച്ചു. കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ചന്ദ്രശേഖരന് നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: