മുഹമ്മ: ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ ഒന്നു മുതല്‍ ഉപഭോക്താക്കള്‍ക്ക് അരി നല്കി തുടങ്ങുമെന്ന് മന്ത്രി പി തിലോത്തമന്. റേഷന്‍ കടകള്‍ക്ക് സിവില്‍ സപ്ലൈസില്‍ നിന്നും നേരിട്ട് അരി വിതരണം ചെയ്യുന്ന സംവിധാനവും നടപ്പാക്കും. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അരി സൗജന്യമായി നല്‍കും. ഇപ്പോള്‍ രണ്ട് രൂപയുടെ അരി ലഭിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ഇനി മുതല്‍ ഒരംഗത്തിന് രണ്ട് കിലോ എന്ന കണക്കിലാകും ഭക്ഷ്യ ധാന്യം വിതരണം ചെയ്യുക. നിലവില്‍ ഒരു കോടി 21 ലക്ഷം പേര്‍ക്കാണ് രണ്ട് രൂപയുടെ അരി ലഭിക്കുന്നത്. ബാക്കി 65 ലക്ഷം പേര്‍ക്ക് ഓരോ കിലോ വീതം അരിയും ആട്ടയുമാണ് വിതരണം ചെയ്തുവരുന്നത്. അടുത്ത ഘട്ടം മുതല്‍ ഉപഭോക്താക്കള്‍ക്ക് അരിയും ഗോതമ്പും കൃത്യ അളവിലായിരിക്കും ലഭ്യമാക്കുക. ഇതിനായി റേഷന്‍ കടകളില്‍ പ്രത്യേക കമ്പ്യൂട്ടര്‍ സംവിധാനം ഒരുക്കും. ഉപഭോക്താവ് റേഷന്‍ കടകളില്‍ ചെന്ന് ഓരോ മാസവും ഒരംഗത്തിന് എത്രമാത്രം അരിയും ഗോതമ്പും അനുവദിച്ചിട്ടുണ്ടെന്ന് അറിയാനും ഇതിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ദലീമാജോജോ സമ്മാന ദാനം നിര്‍വഹിച്ചു. ഷീനാസനല്‍കുമാര്‍ അവാര്‍ഡ് ജേതാക്കളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: