ഇടുക്കി: തൊടുപുഴയിലെ ഒരു പ്രമുഖ വാഹനബോഡി നിര്‍മ്മാതാവ് നിരോധിച്ച നോട്ടുകള്‍ ജീവനക്കാര്‍ക്ക് വിതരണം ചെയ്തതായി വിവരം. നഗരത്തിന് സമീപം പ്രവര്‍ത്തിക്കുന്ന കമ്പനിയിലെ ജീവനക്കാര്‍ക്ക് ഇത്തരത്തില്‍ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ നല്‍കുന്നത്.
200 ഓളം ജീവനക്കാര്‍ വരുന്ന ഇവിടെ മാത്രം 10 ലക്ഷത്തിന് അടുത്താണ് ശബളമായി വിതരണം ചെയ്യുന്നത്. ആഴ്ചയിലെ മാത്രം കണക്കാണിത്. ആറ് ദിവസത്തെ ശബളവും ഓവര്‍ ടൈം ഡ്യൂട്ടിയുമടക്കമുള്ളവ എല്ലാ ശനിയാഴ്ചകളിലുമാണ് ഇവിടെ വിതരണം ചെയ്യുന്നത്. നോട്ട് പിന്‍വലിച്ച നാള് മുതല്‍ ഇവിടെ പഴയ നോട്ടുകള്‍ തന്നെയാണ് നല്‍കുന്നതെന്നും കമ്പനിയോടുത്ത് നില്ക്കുന്നവര് പറയുന്നു. കഴിഞ്ഞ ദിവസവും വീണ്ടും പഴയ നോട്ട് നല്‍കിയതോടെയാണ് സംഭവം വിവാദമായത്. അന്യസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേര് ജോലി ചെയ്യുന്ന ഇവിടെ ഇത്തരത്തിലും ലക്ഷങ്ങള്‍ മാറിയെടുക്കുന്നതായാണ് വിവരം.
നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ 9 തിയതി മുതല്‍ ക്രയ വിക്രയം നടത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തൊടുപുഴയിലെ നഗരത്തിലടക്കം ഇത്തരത്തില്‍ മാറിയതും സൂക്ഷിച്ചതുമായ നോട്ടുകള്‍ പിടിച്ചെടുത്ത് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ നശിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: