കാക്കനാട്: കറന്‍സി നിരോധനം മൂലം ലോട്ടറിവ്യാപാരം കുത്തനെ ഇടിഞ്ഞ സാഹചര്യത്തില്‍ താത്കാലികമായി നിര്‍ത്തിവെച്ച ലോട്ടറി അച്ചടി കെബിപിഎസില്‍ പുനരാഭിച്ചു. കാരുണ്യ269, ഭാഗ്യനിധി ബിഎന്‍263, അക്ഷയ268, വിന്‍വിന്‍368 എന്നീ ലോട്ടറികളുടെ അച്ചടികളാണ് പുനരാരംഭിച്ചത്. എണ്ണം വെട്ടിക്കുറച്ചു.
40 ലക്ഷം അച്ചടിച്ചിരുന്ന കാരുണ്യയുടെ അച്ചടി 20 ലക്ഷമാക്കി. 85 ലക്ഷം വീതം അച്ചടിച്ചിരുന്ന ഭാഗ്യനിധി, അക്ഷയ, വിന്‍വിന്‍ ലോട്ടറികളുടെ അച്ചടി 30 ലക്ഷമാക്കി. കാരുണ്യയുടെ അച്ചടി ശനിയാഴ്ച പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരത്തോടെ മറ്റു മൂന്ന് ലോട്ടറികളുടെയും അച്ചടി പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് അവധി ദിനമായിരുന്ന ഞായറാഴ്ചയും ജോലികള്‍ തുടര്‍ന്നു. ഇന്ന് വൈകുന്നേരത്തോടെ കാരുണ്യ ഉള്‍പ്പെടെ നാല് ലോട്ടറികളുടെയും അച്ചടികള്‍ പൂര്‍ത്തിയാക്കും.
കറന്‍സി നിരോധനത്തെ തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ച മുതലുള്ള നറുക്കെടുപ്പ് നിര്ത്തിവെിരുന്നു. 20 മുതല്‍ 26 വരെയുള്ള ലോട്ടറികളുടെ അച്ചടിയാണ് നിര്‍ത്തിയത്. 20 മുതല്‍ 27 വരെ നറുക്കെടുക്കേണ്ടിയിരുന്ന പൗര്‍ണമി–236, വിന്‍വിന്‍–386, സ്ത്രീശക്തി–30, അക്ഷയ–268, കാരുണ്യ പ്ളസ്137, കാരുണ്യ–269, പൗര്‍ണമി–264 എന്നീ ലോട്ടറികളാണ് കറന്‍സി നിരോധനത്തെ തുടര്‍ന്ന് റദ്ദാക്കിയത്.
സ്ത്രീശക്തി, അക്ഷയ, കാരുണ്യപ്ളസ്, നിര്‍മല്‍, ഭാഗ്യനിധി, കാരുണ്യ ലോട്ടറികളുടെ നറുക്കെടുപ്പ് യഥാക്രമം 24, 25, 26, 27 തീയതികളിലും നടക്കും. 27 മുതല്‍ നറുക്കെടുപ്പുകള്‍ സാധാരണ നിലയിലാകുമെന്ന് ലോട്ടറി ഡയറക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ മാസം ലോട്ടറി വരുമാനത്തില്‍ 300 കോടിയിലേറെ രൂപയുടെ കുറവുണ്ടാകുമെന്നാണു സൂചന. കഴിഞ്ഞ മാസം 730 കോടി രൂപയായിരുന്നു ലോട്ടറിയില്‍നിന്നുള്ള വരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: