തൃശൂര്‍: വ്യവസായ വകുപ്പിന്റെ ചുമതല ലഭിക്കുന്ന എ.സി.മൊയ്തീന് ഇ.പി.ജയരാജന്റെ ‘ഇബ്രാഹിംകുഞ്ഞ്’. വിവാദങ്ങളെത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി രാജിവെച്ചപ്പോള്‍ പകരം വന്നയാളാണ് ഇബ്രാഹിംകുഞ്ഞ്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തയുടന്‍ ഇബ്രാഹിംകുഞ്ഞ് വെളിപ്പെടുത്തിയത് താന്‍ കുഞ്ഞാലിക്കുട്ടിയുടെ ചെരിപ്പ് സൂക്ഷിക്കുന്ന ദാസനാണ് എന്നായിരുന്നു.
വ്യവസായമന്ത്രിയായിരുന്ന ഇ.പി.ജയരാജനുപകരം ആ വകുപ്പിലെത്തുന്നതും മറ്റൊരു ‘ഇബ്രാഹിംകുഞ്ഞു’തന്നെ. മൊയ്തീനെ വളര്‍ത്തിയതും എംഎല്‍എ ആക്കിയതും മന്ത്രിയാക്കിയതും ജയരാജന്റെ കാരുണ്യം. വടക്കാഞ്ചേരി ഏരിയാസെക്രട്ടറി സ്ഥാനത്തുനിന്ന് കേരളത്തിന്റെ വ്യവസായമന്ത്രിയിലേക്കുള്ള വളര്‍ച്ചക്ക് മൊയ്തീന് മൂലധനമായത് ജയരാജനോടുള്ള വിധേയത്വം.
മന്ത്രിസഭാപുനഃപ്രവേശനത്തിനുള്ള ജയരാജന്റെ മാര്‍ഗം കൊട്ടിയടച്ചാണ് മണി മന്ത്രിസഭയിലെത്തുന്നത്. ഇതില്‍ ക്ഷുഭിതനുമാണ് ജയരാജന്. പൊട്ടിത്തെറിയിലേക്ക് നീങ്ങാതിരിക്കാനാണ് ജയരാജന്റെ ഇഷ്ടക്കാരനായ മൊയ്തീന് വ്യവസായവകുപ്പ് നല്‍കുന്നത്.
വിഎസ് പക്ഷക്കാരെ ഒതുക്കാനും സ്വന്തംഗ്രൂപ്പ് ശക്തിപ്പെടുത്താനുമാണ് ഇ.പി.ജയരാജനെ തൃശൂര്‍ ജില്ലാസെക്രട്ടറിയായി പിണറായി വിജയന് നിയോഗിച്ചിരുന്നത്. വിഎസ് പക്ഷത്തിന് കനത്തസ്വാധീനമുണ്ടായിരുന്ന ജില്ലയില്‍ വെട്ടിനിരത്തലിന് ജയരാജന് സഹായിയായി നിന്നയാളാണ് മൊയ്തീന്.
ജയരാജന് ശേഷം ജില്ലാസെക്രട്ടറിയായ ബേബിജോണിനെ കാലാവധി തികക്കും മുമ്പേ മാറ്റി എ.സി.മൊയ്തീനെ ജില്ലാസെക്രട്ടറിയാക്കിയതും ഗ്രൂപ്പ് സംരക്ഷിക്കാനായിരുന്നു. കോലൊളൊമ്പ് നിക്ഷേപതട്ടിപ്പ് കേസില്‍ ജയരാജനെതിരെ പിണറായിക്ക് പരാതിനല്‍കിയ ബാബു എം പാലിശ്ശേരിയെ തരംതാഴ്ത്തിയതിലും ഒതുക്കുന്നതിലും മൊയ്തീന് പ്രധാന പങ്കുവഹിച്ചു.
ബേബിജോണ്‍ വിഭാഗത്തെ പാടെ നിലംപരിശാക്കി ജയരാജനുവേണ്ടി ജില്ലാകമ്മിറ്റിയില്‍ ആധിപത്യം നിലനിര്‍ത്താനും മൊയ്തീനായി. ഒടുവില്‍ ജില്ലാസെക്രട്ടറിപദം വേണ്ടെന്നുവച്ച് കുന്നംകുളത്ത് മത്സരിക്കാനിറങ്ങിയതും ജയരാജന്റെ നിര്‍ദ്ദേശപ്രകാരംതന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: