എരുമേലി: ദേവസ്വം ബോ ര്‍ഡിന്റെ അവഗണന മൂലം എരുമേലി ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിറ്റിവിക്യാമറകള് തകരാറില്‍. ശബരിമല തീര്‍ത്ഥാടനത്തിന്റെ സുരക്ഷ പ്രശ്നം മുന്നില്‍ കണ്ട് തമിഴ് നാട്ടുകാരനായ സ്വകാര്യ വ്യക്തി സൗജന്യമായി എരുമേലി ക്ഷേത്രത്തില്‍ സ്ഥാപിച്ച സിസിറ്റിവി ക്യാമറകളാണ് ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥയിലും അവഗണയിലുംപ്പെട്ട് തകലാറിലായത്. ഭണ്ഡാര ഹാള്‍, ക്ഷേത്രത്തിനുള്‍വശം, ഓഫീസിനു മുന്‍വശം, ആനക്കൊട്ടില്‍ അടക്കം 20 ലധികം ക്യാമറകളാണ് മൂന്നു വര്‍ഷം മുമ്പ് ലക്ഷങ്ങള്‍ ചിലവഴിച്ച് ഇവിടെ പലയിടങ്ങളിലായി സ്ഥാപിച്ചത്.
എന്നാല്‍ യഥാസമയം അറ്റകുറ്റപണി നടത്താത്തതുമൂലം പതിനഞ്ചിലധികം ക്യാമറകളാണ് തകരാറിലായിരിക്കുന്നത്. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സുരക്ഷയുടെ ഭാഗമായുള്ള ആകെയുള്ള സിസിറ്റിവി സംവിധമാണ് ഇത്. എന്നാല്‍ നേരത്തെ ഇവ തകലാറിലാണെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും നടപടി ഉണ്ടായില്ല. കഴിഞ്ഞ ദിവസം കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് വിഭാഗം എരുമേലിയിലെത്തി പരിശോധന നടത്തിയപ്പോള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഗുരുതരമായ സുരക്ഷ വീഴ്ച കണ്ടെത്തുകയും ചെയ്തിരുന്നു.
ഇതിനിടെ ക്യാമറകള്‍ സ്ഥാപിച്ചവര്‍ മുമ്പ് അറ്റകുറ്റപണികള്‍ നടത്തി ഇവ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ എഒയുടെ ഓഫീസിനു സമീപത്തായുള്ള സിസിറ്റിവി കളിലെ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കാണാവുന്ന തരത്തില്‍ തുറന്ന സ്ഥലത്താണ് വച്ചിരിക്കുന്നത്.
എരുമേലി ക്ഷേത്രത്തിന്റെ സുരക്ഷക്കായി സിസിറ്റിവി ക്യാമകള്‍ സ്ഥാപിച്ചവര്‍ തന്നെ വേണമെങ്കില്‍ തകലാറുകള് പരിഹരിക്കട്ടെ എന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്നും നാട്ടുകാരും ചൂണ്ടിക്കാട്ടുന്നു. എന്തെങ്കിലും അറിയന്തിര സാഹചര്യമുണ്ടായാല്‍ പരിശോധിക്കാനുള്ള ഏക മാര്‍ഗ്ഗം കൂടിയായ സിസിറ്റി വി ക്യാമറകള്‍ മുഴുവനും അടിയന്തിരമായി പ്രവര്‍ത്തനക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ സുരക്ഷക്കായി പോലീസ് സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ച സിസിറ്റിവി ക്യാമറകളുടെ കാര്യത്തില്‍ ഇതുവരെ നടപടികളൊന്നും ആയിട്ടുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: