കുറവിലങ്ങാട്: എം.സി. റോഡ് വികസനത്തിലെ അപാകതകള്‍ പരിഹരിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം മൂലം കുര്യനാട് മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇവിടെ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നാല് വാഹന അപകടങ്ങിള് രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ചിലര്‍ രക്ഷപെട്ടത് തലനാരിഴിക്കാണ്. കഴിഞ്ഞ ദിവസം പള്ളിയില്‍ പോയി സ്കൂട്ടറില്‍ വരികയായിരുന്ന കുര്യനാട് പാണ്ടിയാംമാക്കിയില് ജോസുകുട്ടിയെ എതിര്‍ദിശയില്‍ നിന്നും അമിതവേഗത്തില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു. അപകടത്തില്‍ ജോസുകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.
ഇതിന് ശേഷം ഉവിടെതന്നെ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ പോസ്റ്റില്‍ ഇടിച്ചു. പെരുമ്പാവൂരില്‍ നിന്ന് ഏറ്റുമാനൂര്‍ക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. ഈ അപകടങ്ങള്‍ എല്ലാം നടക്കുന്നത് 300 മീറ്റര്‍ ചുറ്റളവിലാണ്. രണ്ടുമാസം മുമ്പ് ഇതേ സ്ഥലത്ത് നടന്നുവരികയായിരുന്ന സ്ത്രീയെ കാര്‍ ഇടിച്ച് തെറിപ്പിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ അവര്‍ ഇപ്പോഴും ചികിത്സയിലാണ്. ഒരു മാസം മുമ്പ് ഇതേ സ്ഥലത്ത് പിക്പ്പ് വാന്‍ തലകീഴായി മറിഞ്ഞിരുന്നു. റോഡില്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ പറ്റാത്തതും വളവും ഓവര്‍ സ്പീഡുമാണ് അപകടത്തിനെല്ലാം കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: