തൊടുപുഴ: കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും സഹകരണ സമരവുമായി മുന്നോട്ട് പോകുന്നത് സിപിഎമ്മിന്റെ ഭരണ പരാജയവും അക്രമരാഷ്ട്രീയവും ജനങ്ങളില്‍ നിന്നു മറച്ച് വയ്ക്കാനാണെന്ന് എബിവിപി ദേശീയ സെക്രട്ടറി ശ്രീഹരി ബോരിക്കര്‍. എബിവിപി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസനത്തിലേക്ക് ഭാരതം കുതിക്കുമ്പോള്‍ മലയാളികളെ തീരാദുരിതത്തിലേക്ക് തള്ളിയിടുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്.
കള്ളപ്പണക്കാര്‍ക്കെതിരെ മോദി സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളോട് മോശമായി പ്രതകരിച്ച ഏക സര്‍ക്കാര്‍ ഇവിടുത്തേതാണ്. കേരളത്തിലെ സഹകരണബാങ്കില്‍ ആകമാനമുള്ള കോടിക്കണക്കിന് രൂപയുടെ കണക്ക് കാണിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സി കെ രാകേഷ് അദ്ധ്യക്ഷത വഹിച്ചു. എ പ്രസാദ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇടുക്കി ജില്ലാ കണ്വീണര് ഗണേഷ് ശങ്കര്‍, സംസ്ഥാന സമിതിയംഗം വിഷ്ണു സുരേഷ് എന്നിവര്‍ സംസാരിച്ചു.
കമ്മ്യൂണിസ്റ്റ് സമര വഞ്ചനയും അക്രമ രാഷ്ട്രീയവും എന്ന വിഷയത്തില്‍ എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് സനൂപ് സംസാരിച്ചു. സംഘടനാ പ്രമേയം കുസാറ്റ് സെനറ്റ് മെമ്പര്‍ പി ശ്യാംരാജ്, വിദ്യാഭാസ പ്രമേയം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര് കൃഷ്ണരാജ്, സാമൂഹിക പ്രമേയം സംസ്ഥാന സമിതിയംഗം ഷാജി എന്നിവര്‍ അവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ എബിവിപി സംസ്ഥാന സംഘടനാ കാര്യദര്‍ശി ഒ നിധീഷ് മാര്‍ഗനിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: