കോഴിക്കോട്: ആയുര്‍ വേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. കോട്ടക്കല്‍ ആര്യവൈദ്യശാല പോലെയുള്ള സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ കാണിക്കുന്ന സൂക്ഷ്മതയും കൃത്യതയും മറ്റ് സ്ഥാപനങ്ങള്‍ മാതൃകയാക്കണമെന്നും മന്ത്രി പറഞ്ഞു. കോട്ടക്കല്‍ ആര്യവൈദ്യശാല കോഴിക്കോട് ശാഖയുടെ ശതവത്സരാഘോഷങ്ങളുടെ ഭാഗമായി നടന്ന പരിപാടികളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മരുന്നുകള്‍ നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഔഷധച്ചെടികളുടെ ഗുണനിലവാരവും ഉറപ്പുവരുത്തേണ്ടതുണ്ട്. ആയൂര്‍വേദം ടൂറിസം മേഖലയോട് കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ പറയുന്നത്. ആയുര്‍വേദ റിസോര്‍ട്ടുകള്‍ എന്നാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. വിപണന-വാണിജ്യ സാധ്യതകള്‍ തേടിപ്പോകുന്നതിനൊപ്പം ആയുര്‍വേദത്തിന്റെ വിശ്വാസ്യതയും മൂല്യങ്ങളും കാത്തു സൂക്ഷിക്കപ്പെടണം. ആയുര്‍വേദത്തിന്റെ പര്യായമായി കോട്ടക്കല്‍ ആര്യവൈദ്യശാല നിലകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടാഗോര്‍ സെന്റിനറിഹാളില്‍ നടന്ന ചടങ്ങില്‍ ഇ.കെ.വിജയന് എംഎല്‍എ അധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി പി. രാഘവവാര്യര്, അഡ്വ. പി.എം.സുരേഷ്ബാബു, ട്രസ്റ്റി പി.എം. വാരിയര്‍, ജനറല്‍ മാനേജര്‍ കെ.എസ്.മണി തുടങ്ങിയവര്‍ പങ്കെടുത്തു. ആര്‍ക്കിടെക്ട് എ.കെ. പ്രശാന്ത്, കോണ്ട്രാക്ടര് കെ.വി. ഗോപാലന് എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഡോ. സി.സന്തോഷ്, ഡോ. കെ.എ. സുനിത, എ. അനഘ എന്നിവര്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. സംസ്ഥാന തലത്തില്‍ നടത്തിയ ഉപന്യാസ രചന മത്സരത്തില്‍ ഒന്നാമതെത്തിയ യു.പി. അഥീന, എ.എസ്. എയ്ഞ്ചല്‍മേരി, ടി.കെ. ഷഹാന ഷെറിന്, ക്വിസ് മത്സരത്തില്‍ സമ്മാനങ്ങള്‍ നേടിയ വര്‍ക്കും പുരസ്കാരങ്ങള്‍ സമ്മാനിച്ചു.
രാവിലെ നടന്ന ആയുര്‍ വേദ സെമിനാര്‍ എം.കെ. രാഘവന് എംപി ഉദ്ഘാടനം ചെയ്തു. ഡോ.എം.എസ്. വല്യത്താന്, ഡോ. വൈദ്യമഠം വി.എം. ഋഷികുമാരന്‍ നമ്പൂതിരി, ഡോ. എ.കെ. മനോജ്കുമാര്‍, ഡോ. പി.വൈ. അന്‍സാരി, ഡോ. ഡി.കെ. ധര്മ്മപാലന്, ത്യാഗി സുഭാഷ്, ഡോ.എം. വിജയകുമാര്‍, ഡോ. കെ. മുരളീധരന്, ഡോ. കെ.വി. സുരേഷ്, ഡോ. പി.എം. വാരിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: