കൊല്ലം: പിന്നാക്ക ജനവിഭാഗത്തെ അവഗണിക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും പിണറായി വിജയന് അവജ്ഞയോടെയാണ് പിന്നാക്കകാരെ കാണുന്നതെന്നും ഒബിസി മോര്‍ച്ച സംസ്ഥാനപ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രന് പറഞ്ഞു. ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന ഒബിസിമോര്‍ച്ച ജില്ലാകണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുമുന്നണികള്‍ക്കും വലുത് കള്ളപ്പണക്കാരാണെന്നതിന്റെ തെളിവാണ് നോട്ട് നിരോധനത്തിന്റെ മറവില്‍ നടക്കുന്ന ഈ ആസുത്രിതപ്രക്ഷോഭം സൂചിപ്പിക്കുന്നത്. സഹകരണമേഖലയില്‍ സഹകരണമില്ലാത്തതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പാരിപ്പള്ളി സഹകരണബാങ്കില്‍ നിന്നുള്ള ജപ്തിനോട്ടീസിനെ തുടര്‍ന്ന് ഗൃഹനാഥന് ജീവനൊടുക്കേണ്ടിവന്നത്. സഹകരണപ്രസ്ഥാനങ്ങളിലെ നിയമനം പിഎസ്സിക്ക് വിടണം. സഹകരണപ്രസ്ഥാനങ്ങളില്‍ പിന്നാക്കകാര്‍ അവഗണിക്കപ്പെടുകയാണ്. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തി സാധാരണക്കാരന്റെ സേവനം മാത്രം ലക്ഷ്യമാക്കി കൊണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. ഒറ്റദിവസംകൊണ്ട് കള്ളപ്പണക്കാരനെ പാവപ്പെട്ടവന്റെ വിലയറിയിപ്പിച്ച നരേന്ദ്രമോദി സര്‍ക്കാരിന് പൂര്‍ണപിന്തുണ നല്കേണ്ടതിന് പകരം വ്യാജപ്രചാരണമാണ് ഇരുകൂട്ടരും നടത്തുന്നത്. സഹകരണബാങ്കിലെ വ്യക്തമായ കണക്ക് കാണിച്ചാല്‍ പണം മാറി നല്കാന് റിസര്‍വ് ബാങ്ക് തയ്യാറാണ്. കണക്ക് കാണിക്കില്ലെന്ന് പറയുന്നതിന് പിന്നില്‍ കാരണമെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒബിസിമോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.വി.വാവ, ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.എസ്.മണിയന്, സംസ്ഥാന വൈസ് പ്രസിഡന്റ് ഓലയില്ബാബു, സംസ്ഥാന സെക്രട്ടറി പി.ബി.സുജിത്ത്, പട്ടികജാതിമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ പി.ശിവന് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍സെക്രട്ടറി ഭരണിക്കാവ് രാജന് സ്വാഗതവും പ്രകാശ് പാപ്പാടി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: