.
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ അനധികൃത കെട്ടിടങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി ആവശ്യപെട്ടു . നിർമ്മാണത്തിന് അനുമതി വാങ്ങുമ്പോൾ പാർക്കിംങ്ങ് ഏരിയയായി കാണിക്കുകയും പിന്നീട് ഇതെല്ലാം കടമുറികളാക്കി മാറ്റുകയും ചെയ്യുന്നു. ഈ ബിൽഡിംങ്ങിലേക്ക് വാഹനങ്ങളുമായി വരുന്ന ജനങ്ങൾ വാഹനങ്ങൾ റോഡിനിരുവശവും പാർക്കിംങ്ങ് ചെയ്യുന്നതോടെ ടൗണിൽ ഗതാഗത കുരുക്കിനു കാരണമാകുന്നു. ഇത്തരത്തിലുള്ള കെട്ടിടങ്ങൾക്കെതിരെ ഒന്നും യാതൊരു നടപടിയും എടുക്കാത്ത മുൻസിപാലിറ്റി വഴിവാണിഭക്കാർക്കെതിരെ മാത്രം നടപടിയെടുക്കുന്നത് വൻകിടക്കാരും മുൻസിപാലിറ്റി ഭരണക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവാണ് . വ്യദ്ധയിൽ നിന്ന് പെൻഷൻ തുക തട്ടി എടുത്ത മുൻസിപ്പൽ കൗൺസിലർ പി.ടി.ബിജുവിനെ പുറത്താകാനും ചെയർമാൻ തെയ്യാറാകണമെന്നും, നഗര വികസനത്തിൽ ആത്മാർത്ഥമായ സമീപനമാണ് വേണ്ടതെന്നും എന്നാൽ ഇപ്പോൾ അഴിമതി നടത്താനുള്ള മാർഗ്ഗമായാണ് ഭരണസമിതി ഇപ്പോൾ ഇതിനെ കാണുന്നതെന്നും ബി.ജെ.പി ആരോപിച്ചു.ഇതിനെതിരെ മുൻസിപാലിറ്റിയിലേക്ക്ബി.ജെ.പി മാർച്ചും ധർണയുംനടത്തി.മണ്ഡലം ജനറൽ സെക്രട്ടറി വിജയൻ കൂവണ ഉദ്ഘാടനം ചെയ്തു.വിൽഫ്രഡ് ജോസ് അദ്ധ്യക്ഷനായിരുന്നു. യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി ജിതിൻ ഭാനു . കണ്ണൻകണിയാരം,ജി.കെ.മാധവൻ, രജിത അശോകൻ, ശ്രീലത ബാബു, ഇ.മാധവൻ, കെ ജയേന്ദ്രൻ,മനോജ്. പിലാക്കാവ്,സന്തോഷ്.ജി.നായർ, എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: