മാനന്തവാടി : മാനന്തവാടി മുന്സിപാലിറ്റിയിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കെട്ടിട നിര്‍മ്മാണത്തിന് അനുമതി വാങ്ങുമ്പോള്‍ പാര്‍ക്കിംങ്ങ് ഏരിയയായി കാണിക്കുകയും പിന്നീട് ഇതെല്ലാം കടമുറികളാക്കി മാറ്റുകയും ചെയ്യുന്നു. ഈ ബില്‍ഡിംങ്ങിലേക്ക് വാഹനങ്ങളുമായി വരുന്നവര്‍ വാഹനങ്ങള്‍ റോഡിനിരുവശവും പാര്‍ക്കിംങ്ങ് ചെയ്യുന്നതോടെ ടൗണില്‍ ഗതാഗത കുരുക്കിനു കാരണമാകുന്നു. ഇത്തരത്തിലുള്ള കെട്ടിടങ്ങള്‍ക്കെതിരെ ഒന്നും യാതൊരു നടപടിയും എടുക്കാത്ത മുന്‍സിപാലിറ്റി വഴിവാണിഭക്കാര്‍ക്കെതിരെ മാത്രം നടപടിയെടുക്കുന്നത് വന്‍കിടക്കാരും മുന്‍സിപാലിറ്റി ഭരണക്കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന് തെളിവാണ്. വ്യദ്ധയില്‍ നിന്ന് പെന്ഷന് തുക തട്ടി എടുത്ത മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.ടി.ബിജുവിനെ പുറത്താക്കാനും ചെയര്മാന് തെയ്യാറാകണമെന്നും. നഗര വികസനത്തില്‍ ആത്മാര്‍ത്ഥമായ സമീപനമാണ് വേണ്ടതെന്നും എന്നാല്‍ ഇപ്പോള്‍ അഴിമതി നടത്താനുള്ള മാര്‍ഗ്ഗമായാണ് ഭരണസമിതി ഇപ്പോള്‍ ഇതിനെ കാണുന്നതെന്നും ബിജെപി ആരോപിച്ചു. മാനന്തവാടി മുന്സിപാലിറ്റിയിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുന്‍സിപാലിറ്റിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചും ധര്ണണ്ണയും മണ്ഡലം ജനറല്‍ സെക്രട്ടറി വിജയന് കൂവണ ഉദ്ഘാടനം ചെയ്തു.
വില്‍ഫ്രഡ് ജോസ് അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ല ജനറല്‍ സെക്രട്ടറി ജിതിന് ഭാനു, കണ്ണന്‍കണിയാരം, ജി.കെ.മാധവന്, രജിത അശോകന്, ശ്രീലത ബാബു, ഇ.മാധവന്, കെ ജയേന്ദ്രന്‍, മനോജ്. പിലാക്കാവ്, സന്തോഷ്.ജി.നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: