ഗുവാഹത്തി: ആന്ധ്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഒന്നാം ഇന്നിങ്ങ്സില്‍ കേരളത്തിന് ബാറ്റിങ്ങ് തകര്‍ച്ച. ആദ്യ ദിനത്തെ കളി നിര്‍ത്തുമ്പോള്‍ എട്ട് വിക്കറ്റിന് 188 റണ്‍സ് എന്ന നിലയില്‍. നാല് റണ്‍സുമായി കെ.എസ്. മോനിഷ് ക്രീസില്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട കേരളത്തിന് തുടക്കത്തിലേ കനത്ത തിരിച്ചടി. 36 റണ്‍സായപ്പോഴേക്കും നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. വിഷ്ണു വിനോദ് (6), ഭവിന് തക്കര്‍ (7), സച്ചിന് ബേബി (6), സഞ്ജു സാംസണ് (0) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി. പിന്നീട് റോഹന്‍ പ്രേമും (42) മുഹമ്മദ് അസ്ഹറുദ്ദീനും (82) ചേര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് സ്കോര്‍ മൂന്നക്കം കടത്തിയത്. 71 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു.
സ്കോര്‍ 107-ല്‍ എത്തിയപ്പോള്‍ പ്രേമും മടങ്ങി. പിന്നീട് ഇഖ്ബാല്‍ അബ്ദുള്ളയെ കൂട്ടുപിടിച്ച് മുഹമ്മദ് അസ്ഹറുദ്ദീന് സ്കോര്‍ 155-ല്‍ എത്തിച്ചു. 27 റണ്‍സെടുത്ത അസ്ഹറുദ്ദീന് മടങ്ങിയതോടെ ഇൗ കൂട്ടുകെട്ടും പിരിഞ്ഞു. തുടര്‍ന്നെത്തിയ വിനോദ് കുമാര്‍ എട്ട് റണ്‍സെടുത്തു മടങ്ങി. സ്കോര്‍ 188-ല്‍ എത്തിയതോടെ 201 പന്തില്‍ 12 ബൗണ്ടറികളോടെ 82 റണ്‍സെടുത്ത മുഹമ്മദ് അസ്റുദ്ദീനും മടങ്ങിയതോടെ ആദ്യ ദിവസത്തെ കളിക്ക് തിരശ്ശീല വീണു. 26.5 ഓവറില്‍ 37 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് പിഴുത വിജയകുമാറാണ് കേരളത്തെ തകര്‍ത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: