അമ്പലപ്പുഴ: വണ്ടാനം തീരമേഖലയില്‍ മതതീവ്രവാദ പ്രവര്‍ത്തനം സജീവമാകുന്നു. ജനവാസ കേന്ദ്രത്തെ ഇറാക്ക് മുക്ക് എന്ന് പേരിടാന്‍ ശ്രമം. ചോദ്യം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകരെ എസ്ഡിപിഐ, സിപിഎം സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെ വണ്ടാനം ശിശുവിഹാറിനു സമീപമായിരുന്നു സംഭവം.
വൃക്ഷവിലാസം തോപ്പില്‍ ദേവു (21), മനു (22), രാഹുല്‍ (24) എന്നിവരെ പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോളിടെക്നിക് വിദ്യാര്‍ത്ഥിയായ ദേവുവിന്റെ കൈക്ക് ഒടിവുണ്ട്. കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് രാജ്യദ്രോഹ പ്രവര്‍ത്തനവും തീവ്രവാദവും ശക്തമായത് പ്രദേശവാസികളെ ഭീതിയാഴ്ത്തിയിരിക്കുകയാണ്. മുസ്ലീം യുവാക്കളെ സംഘടിപ്പിച്ച് നടത്തുന്ന രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു വിഭാഗം മുസ്ലീങ്ങള്‍ തന്നെ രംഗത്തുവന്നെങ്കിലും പ്രയോജനമുണ്ടായില്ല.
പാക്കിസ്ഥാനും ഐഎസ്സിനും അനുകൂലമായി പരസ്യമായി പ്രചാരണം നടത്തിയതിനു ശേഷമാണ് കഴിഞ്ഞ ദിവസം പെയിന്റ് ഉപയോഗിച്ച് ഇറാക്ക് മുക്ക് എന്ന് പ്രദേശത്ത് പേരെഴുതിയത്. ഇതിനെ ആദ്യം ചില മുസ്ലീം യുവാക്കള്‍ തന്നെ ചോദ്യം ചെയ്തെങ്കിലും പിന്നീട് ഭീഷണിയെത്തുടര്‍ന്ന് ഇവര്‍ പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ ദേവു, മനു, രാഹുല്‍ എന്നിവര്‍ ചോദ്യംചെയ്തത്. ഇതോടെ എസ്ഡിപിഐയിലും സിപിഎമ്മിലും ഒന്നിച്ച പ്രവര്‍ത്തിക്കുന്ന തന്സീല്, അന്‍ഷാദ്, അച്ചു, സജീര്‍, ഷഹീന്, അജ്മല്‍, നിയാസ്, തക്കു, തന്‍സീര്‍ എന്നിവര്‍ മര്‍ദ്ദിക്കുകയായിരുന്നു.
പുന്നപ്ര പോലീസില്‍ കേസ് നല്‍കിയെങ്കിലും അക്രമികള്‍ക്ക് സഹായകമായ തരത്തില്‍ നിസ്സാരക്കേസെടുത്ത് പുന്നപ്ര പോലീസ് ഇവരെ പറഞ്ഞുവിടുകയായിരുന്നു. അന്യ സംസ്ഥാനങ്ങളില്‍ നിന്നും അപരിചിതരായ ആളുകള്‍ സ്ഥിരം വന്നുപോകുന്ന ഇവിടുത്തെ വിവരങ്ങള്‍ നിരവധി തവണ പുന്നപ്ര സ്റ്റേഷനില്‍ വിളിച്ചിറിയിച്ചിട്ടും പ്രദേശത്ത് പോലീസ് തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: