ഇടുക്കി: കടയുടമകളെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് പണം തട്ടിയ കേസില്‍ ഭാര്യ അറസ്റ്റില്‍. ഭര്‍ത്താവ് ഒളിവില്‍. കരുണാപുരം കൂട്ടാര്‍ പാണാന്തയ്യത്ത് സരിത(27) ആണ് പോലീസിന്റെ പിടിയിലായത്. കേസില്‍ ഭര്‍ത്താവ് അനീഷ് ഒളിവിലാണ്. രണ്ട് കേസുകളാണ് ഇരുവര്‍ക്കുമെതിരെ എടുത്തിരിക്കുന്നത്. രാമക്കല്‍മേട് സ്വദേശിയായ അഡ്വ. ബിജുവിന്റെ പേര് പറഞ്ഞ് നെടുങ്കണ്ടം കോടതിയ്ക്ക് സമീപത്തെ കൂള്‍ബാറില്‍ നിന്നും ഇരുവരും ചേര്‍ന്ന് 2000 രൂപ തട്ടിയെടുത്തിരുന്നു. ഹില്‍ഡ ജങ്ഷനിലുള്ള ചിന്നാര്‍ കൂള്‍ബാറില്‍ നിന്നും സമീപത്തെ കടയുടമയുടെ പേര് പറഞ്ഞ് ഇരവരും ചേര്‍ന്ന് 500 രൂപയും തട്ടിയെടുത്തിരുന്നു. ഫോണില്‍ വിളിച്ച് കാര്യം ധരിപ്പിച്ച ശേഷം സരിത നേരിട്ടെത്തി പണം വാങ്ങുകയാണ് ചെയ്തിരുന്നത്. പല ആവശ്യങ്ങള്‍ പറഞ്ഞാണ് ഇത്തരം തട്ടിപ്പുകള്‍ നടത്തിയിരുന്നത്. ഇത്തരത്തില്‍ ഇരുവരും മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോ എന്നും പോലീസ് പരിശോധിച്ച് വരികയാണ്. ഞായറാഴ്ച രാത്രി ആദ്യ കേസില്‍ അറസ്റ്റ് ചെയ്ത ശേഷം വിശദമായി ഇവരെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: