അടിമാലി: അടിമാലി-നെടുങ്കണ്ടം റോഡിലെ ഇഞ്ചപ്പതാലിന് സമീപമുള്ള കലുങ്ക് അപകടഭീഷണിയില്‍. കലുങ്ക് അപകടാവസ്ഥയിലായി മാസങ്ങള്‍ പിന്നിടുമ്പോഴും അധികൃതരുടെ അനാസ്ഥ തുടരുകയാണ്. നാല് മാസം മുന്‍പ് അപകടഭീഷണിയെത്തുടര്‍ന്ന് കലുങ്കിന് സമീപത്ത് നിന്നിരുന്ന വന്മരം വെട്ടിമാറ്റിയിരുന്നു. അശ്രദ്ധമായി മരംവെട്ടിയതിനെത്തുടര്ന്ന് മരം കലുങ്കിലടിച്ച് വീണത്മൂലം കല്‍ക്കെട്ട് ഉള്‍പ്പെടെ കലുങ്ക് തകരാന്‍ കാരണമായത്. കലുങ്ക് ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ദൈനംദിനം യാത്രാബസുകളുള്പ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്ന്പോകുന്നത്. കുത്തിറക്കവും കൊടുംവളവും അപകടത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിയ്ക്കുന്നു. ബസ് യാത്രക്കാരുടെ ഏക ആശ്രയകേന്ദ്രമായിരുന്ന ബസ് കാത്തിരുപ്പുകേന്ദ്രവും മരം വെട്ടലില്‍ തകര്‍ന്നിരുന്നുവെങ്കിലും പുനര്‍നിര്‍മ്മിക്കുന്നതിന് അധികൃതര്‍ അലംഭാവം കാട്ടുകയാണ്. സമീപത്തുള്ളസര്ക്കാര് സ്കൂളിലെ കുട്ടികളാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: