തിരുവനന്തപുരം: എം.എം. മണിയെ മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
അഞ്ചേരി ബേബി കൊലക്കേസില്‍ പ്രതിസ്ഥാനത്താണ് മണി. കേസ് അട്ടിമറിക്കാനാണ് പ്രതിയെ മന്ത്രിസ്ഥാനത്തെത്തിക്കുന്നത്. ജനപ്രതിനിധികളെയും ചൊല്പടിക്ക് നില്‍ക്കാത്തവരെയും ശാരീരികമായും മാനസികമായും നശിപ്പിക്കുക എന്നത് ശീലമാക്കിയ മണിയെ മന്ത്രിയാക്കുന്നത് ഭരണഘടനാ വിരുദ്ധംകൂടിയാണെന്ന് കുമ്മനം ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന് ഇഷ്ടപ്പെട്ട വകുപ്പാണ് വൈദ്യുതിയെന്ന് നേരത്തെതന്നെ വ്യക്തമായതാണ്. വകുപ്പുകളിലെ ചക്കരക്കുടമാണ് വൈദ്യുതി വകുപ്പെന്ന് നല്ല ബോദ്ധ്യമുള്ള മുഖ്യമന്ത്രിയും പാര്‍ട്ടിസെക്രട്ടറിയുമാണ് പുതുമുഖമായ എം.എം.മണിയെ മന്ത്രിയാക്കുന്നത്. മണിയെ മുന്നില്‍ നിര്‍ത്തി പിന്‍സീറ്റ് ഡ്രൈവ് നടത്താനുള്ള നീക്കം അപലപനീയമാണെന്നും കുമ്മനം പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: