പാലക്കാട്: മഴക്കുറവുമൂലം വരാന്‍ സാധ്യതയുള്ള ജലക്ഷാമം നേരിടാന്‍ ‘ജലസ്വരാജ്’ പദ്ധതിയുമായി കര്‍ഷക മോര്‍ച്ച. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജലസ്രോതസുകള്‍ കണ്ടെത്തി കുടിക്കാനും ദൈനംദിനാവശ്യങ്ങള്‍ക്കും കൃഷിക്കും വെള്ളം സുലഭമാക്കാനുള്ള പദ്ധതിയാണിത്. പത്തിരിപ്പാല സദനം സിക്കോംസ് അഗ്രിക്കള്‍ച്ചറല്‍ ഫാമില്‍ നടന്ന കര്‍ഷക മോര്‍ച്ച സംസ്ഥാന ഭാരവാഹി യോഗത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. മാര്‍ച്ച് മുതല്‍ കാലവര്‍ഷം തുടങ്ങുന്ന ജൂണ്‍ വരെയാണ് ഇത് നടപ്പാക്കുക.
സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന ഉദാസീന സമീപനത്തിനെതിരെ വിവിധ തുറകളിലെ കര്‍ഷകരെ ഒന്നിപ്പിക്കുക, സമരപരിപാടികള്‍ക്ക് രൂപം നല്‍കുക, ക്രിയാത്മക പദ്ധതികള്‍ ആവിഷ്കരിക്കുക എന്നിവയും യോഗം തീരുമാനിച്ചു. കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി പി.സി. മോഹനന് ഉദ്ഘാടനം ചെയ്തു. വരള്‍ച്ചാ ദുരിതം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് സാമ്പത്തിക സുസ്ഥിരത വരുത്തുന്നതിനായുള്ള ശ്രമകരമായ ദൗത്യമാണ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും ജന്‍ധന്‍ യോജനയിലേക്കു 10,000 കോടി രൂപ എത്തിയതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന് അധ്യക്ഷനായി. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി, കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ഡോ.എം.പി. അനില്‍, പി.കെ. ബാലകൃഷ്ണന്, ട്രഷറര്‍ എസ്. ഉണ്ണിക്കൃഷ്ണന്, സെക്രട്ടറി കെ. സുരേഷ്കുമാര്‍, ജില്ലാ പ്രസിഡന്റ് കെ. ശിവദാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: