ലഖ്നൗ: പുതുതായി തുറന്ന ഉത്തര്‍പ്രദേശിലെ ലഖ്നൗ – ആഗ്ര എക്സ്പ്രസ്വേയില് വ്യോമസേനയുടെ എട്ട് യുദ്ധവിമാനങ്ങള്‍ ഇറക്കി. പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രകടനം. 302 കിലോമീറ്റര്‍ ദൂരമുള്ള ഈ പാത രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയത്. സുഖോയ്, മിറാഷ് 2000 വിമാനങ്ങളാണ് ഇന്നലെ ഇറക്കിയത്.
ദല്‍ഹിയില്‍ നിന്ന് ലഖ്നൗ വരെ അഞ്ചു മണിക്കൂറിനുള്ളില്‍ പുതിയ പാതയിലൂടെ എത്താം. 22 മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കി. 13,200 കോടി രൂപ ചെലവ്. എക്സ്പ്രസ്വേയില് ഭാരതം യുദ്ധവിമാനമിറക്കുന്നത് ആദ്യമല്ല. കഴിഞ്ഞ വര്‍ഷം മെയില്‍ യമുന എക്സ്പ്രസ്വേയില് മിറാഷ് 2000 യുദ്ധവിമാനം ഇറക്കിയിരുന്നു. യുദ്ധ സമാന സാഹചര്യം മറികടക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായായിരുന്നു ഇത്.
പണി പൂര്‍ത്തിയായ പാതയില്‍ നവംബര്‍ രണ്ടാം വാരം വിമാനമിറക്കാന്‍ വ്യോമസേന തയാറെടുത്തുവെങ്കിലും പിന്നീട് ഉദ്ഘാടന ദിവസത്തേക്ക് മാറ്റി. സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ് പാത ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കം സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: