കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്ത്തകന് ഫസലിനെ പെരുന്നാള്‍ ദിനത്തില്‍ വെട്ടിക്കൊലപ്പെടുത്തിയത് ബോധപൂര്‍വ്വം വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍. കേസന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ സമര്‍പ്പിച്ച കുറ്റ പത്രത്തിലാണ് ഇത്തരത്തിലുള്ള പരാമര്‍ശമുള്ളത്. പെരുന്നാല്‍ ദിനത്തില്‍ തന്നെ ഫസലിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഫസല്‍ വധത്തിന് ശേഷം ജില്ലയില്‍ വ്യാപകമായി വര്‍ഗീയ ലഹളയുണ്ടാകുമെന്നും സമാധാനത്തിന്റെ അപ്പോസ്ഥലന്മാര് ചമഞ്ഞ് രംഗത്തിറങ്ങാമെന്നുമായിരുന്നു സിപിഎം കണക്ക് കൂട്ടല്‍. കൊല നടത്തിയത് ആര്‍എസ്എസ് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ രക്തം പുരണ്ട തൂവാലം സമീപത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട്ടിന് സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം സിപിഎം നേതാവും അന്നത്തെ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന പ്രചാരണം നടത്തിയതും ബോധപൂര്‍വ്വം അന്വേഷണത്തെ വഴിതെറ്റിക്കാനായിരുന്നു. എന്നാല്‍ അന്വേഷണം ശരിയായ രീതിയിലല്ല പോകുന്നതെന്ന് ബോധ്യപ്പെട്ട ഫസലിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയതാണ് കേസില്‍ നിര്‍ണ്ണായകമായത്. ഫസലിന്റെ സംസ്കാരച്ചടങ്ങിലുള്പ്പടെ പങ്കെടുത്ത കാരായിമാരുള്പ്പടെയുള്ളവര് സിബിഐ അന്വേഷണത്തില്‍ ഇരുമ്പഴിക്കുള്ളിലായത് ജനമന:സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: