ട്രിപ്പോളി: ഒരു കുരങ്ങന് ഒപ്പിച്ച പണി കേട്ടാല്‍ ആരും മൂക്കത്ത് വിരല്‍ വച്ചു പോകും. തെക്കന്‍ ലിബിയയിലെ സബഹയില് വളര്‍ത്തു കുരങ്ങന് പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചു കീറിയതിനെ തുടര്‍ന്നുണ്ടായ സംഘടഷത്തില് 20 പേര് കൊല്ലപ്പെട്ടു. ഏതാണ്ട് അമ്പതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തെക്കന്‍ ലിബിയയിലെ ഗുവാദഫ ഗോത്രവര്‍ഗക്കാരും അവ്ലദ് സുലൈമാന്‍ ഗോത്രക്കാരും തമ്മിലായിരുന്നു സംഘര്‍ഷം. ഗുവാദഫ ഗോത്രക്കാരുടെ വളര്‍ത്തു കുരങ്ങന് മറ്റേ ഗോത്രത്തില്‍ പെട്ടൊരു പെണ്‍കുട്ടിയുടെ ശിരോവസ്ത്രം വലിച്ചു കീറുകയും ഉപദ്രവിക്കുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. ഇതില്‍ പ്രകോപിതരായി സംഘടിച്ചെത്തിയ അവ്ലദ് സുലൈമാന്‍ ഗോത്രക്കാര്‍ വ്യാപക അക്രമം അഴിച്ചു വിട്ടു. തിരിച്ചടിക്കാന്‍ ഗുവാദഫ ഗോത്രക്കാരും രംഗത്തെത്തിയതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ടാങ്കുകളും റോക്കറ്റുകളും ഉപയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ഒരു ഗോത്രക്കാരുടെ ഇടയില്‍ നിന്നുള്ള മരണസംഖ്യ മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്നും മരണ സംഖ്യ ഇനിയും ഉയരാന്‍ ഇടയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: