തിരുവനന്തപുരം: സഹകരണ മേഖലയില്‍ ഏത് പരിശോധനയ്ക്കും തയ്യാറാണെന്ന് സഹകരണമന്ത്രി എ.സി മൊയ്തീന്. നിക്ഷേപകരുടെ വിവരങ്ങള്‍ നല്കാന് കേരളത്തിലെ പ്രാഥമിക സഹകരണ സംഘങ്ങള്‍ തയ്യാറാണ്. ഇവ പരിശോധിക്കാനുള്ള നിയമവും സംസ്ഥാനത്ത് നിലനില്‍ക്കുന്നുണെന്നും മൊയ്തീന് പറഞ്ഞു.
നോട്ടുകള്‍ നിരോധിച്ച് കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവുണ്ടായപ്പോള്‍ ആര്.ബി.ഐ അംഗീകാരമുള്ള ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പോലും നോട്ടുകള്‍ മാറ്റി നല്കാന് അനുമതി നല്‍കിയിട്ടില്ല. ഇത് നീതി നിഷേധമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സഹകരണമേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തില്‍ കര്‍ഷക ആത്മഹത്യ ഇല്ലാത്തത് സഹകരണ ബാങ്കുകളുള്ളതിനാലാണ്. ചെറുകിടക്കാരുടെ നിക്ഷേപമാണ് സഹകരണ ബാങ്കുളെ വളര്‍ത്തിയത്. പക്ഷെ ഇവരെയെല്ലാം കള്ളപ്പണക്കാര്‍ എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. സഹകരണ ബാങ്കുകള്‍ ആദായനികുതി വകുപ്പിന് മറുപടി നല്കുന്നില്ലെന്നത് വ്യാജപ്രചരണമാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: