നാല് മാസത്തിനിപ്പുറം കശ്മീര്‍ താഴ്വര ശാന്തിയുടെ രുചി അറിഞ്ഞു തുടങ്ങിയിരിക്കുന്നു. ആക്രമങ്ങള്‍, ഭയപ്പാടുകള്‍, അസ്വസ്ഥതകള്‍, നിരോധനാജ്ഞകള്‍ എല്ലാം ഒഴിഞ്ഞു പോയിരിക്കുന്നു. വാഹനങ്ങള്‍ കൊണ്ട് റോഡുകള്‍ നിറഞ്ഞിരിക്കുന്നു. വ്യാപാരസ്ഥാപനങ്ങളും മറ്റ് അനുബന്ധ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. മഞ്ഞ് വീഴുന്ന മലനിരകളോട് കൂടിയ ഈ സുന്ദര ഭൂമി പുഷ്ടിപ്പെട്ടിരിക്കുന്നു, ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നിരിക്കുന്നു. എന്താണ് ഇത്ര പെട്ടെന്ന് വലിയൊരു മാറ്റം സംഭവിക്കുന്നതിന് കാരണമായത്?
2016 ജൂലൈ 8, അന്ന് ഇന്ത്യന്‍ സൈന്യം ഭീകരതയ്ക്കെതിരെ വിജയം നേടിയ മറ്റൊരു സുദിനമായിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് ബുര്‍ഹാന്‍ വാനിയെ ഏറ്റുമുട്ടലിലൂടെ വധിച്ചു കൊണ്ടായിരുന്നു ഇന്ത്യന്‍ സൈനിക ക്യാമ്പുകളിലെ ആഘോഷം. എന്നാല്‍ പിന്നീടങ്ങോട്ടുള്ള നാല് മാസ കാലം കശ്മീര്‍ ജനത ശാന്തിയെന്തെന്നോ സന്തോഷമെന്തെന്നോ അറിഞ്ഞിട്ടില്ല.
വിവിധ വിഘടനവാദികളും പാക്കിസ്ഥാന് ഭീകരരും താഴ്വരയിലെ സമാധാനമില്ലാതാക്കുവാന് ശ്രമിച്ചു കൊണ്ടേയിരുന്നു. ഭീകരരായ സെയ്ദ് സലാഹുദ്ദീനും ഹഫീസ് സെയ്ദും അതിന് നേതൃത്വം നല്‍കുകയും ചെയ്തു. എല്ലാ ദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങി അക്രമങ്ങള്‍ സൃഷ്ടിക്കുന്നത് വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയ്ക്കും കെട്ടിടങ്ങളിലേയ്ക്കും വാഹനങ്ങള്‍ക്ക് നേരെയും അവര്‍ കല്ലുകള്‍ എറിഞ്ഞ് അശാന്തി സൃഷ്ടിച്ചു.
കശ്മീര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഓരോ മാസവും ഇവിടെയുണ്ടായ അക്രമങ്ങള്‍:-
ജൂലൈ- 820
ആഗസ്റ്റ്- 747
സപ്തംബര്‍- 537
ഒക്ടോബര്‍- 159
നവംബര്‍- 49
ഈ അക്രമങ്ങളിലൂടെ എല്ലാം കണ്ണോടിച്ചാല്‍ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ആക്രമങ്ങളുടെ തോത് വളരെയധികം കുറഞ്ഞിരിക്കുന്നതായി നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഈ കാലയളവുകളില്‍ ഇത്രയധികം അക്രമങ്ങള്‍ കുറയാന്‍ കാരണമായുണ്ടായ സംഭവമെന്താണ്?
1. ഒന്നോര്‍ത്ത് നോക്കൂ, സപ്തംബര്‍ 29നാണ് ഇന്ത്യന്‍ സൈന്യം പാക്ക് അധീന കശ്മീരിലേയ്ക്ക് കടന്നു കയറി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. ഒട്ടനവധി ഭീകരരാണ് സൈന്യത്തിന്റെ വീരോചിതമായ നടപടിയില്‍ ഇല്ലാതായത്. കശ്മീരിലേയ്ക്ക് നുഴഞ്ഞ് കയറാനായിരുന്നു ഭീകരരുടെ പദ്ധതി. ആയുധങ്ങള്‍ മാത്രമല്ല ഇവരുടെ കൈവശമുണ്ടായിരുന്നത്, ധാരാളം പണവും ഇവരുടെ പക്കലുണ്ടായിരുന്നു. കശ്മീരിനെ അസ്വസ്ഥമാക്കുകയെന്നതായിരുന്നു ഇതു കൊണ്ടുള്ള ഉദ്ദേശം. അതിനായി അവര്‍ തെരഞ്ഞെടുത്തത് കശ്മീരിലെ യുവാക്കളെയായിരുന്നു. വിഘടനവാദികളും ഭീകരരും ചേര്‍ന്ന് ദിവസ വേതനത്തിന് യുവാക്കളെ കൊണ്ട് സ്ഥാപനങ്ങളിലേക്കും മറ്റും കല്ലുകള്‍ എറിയിച്ചു. സൈന്യം സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയതോടെ കശ്മീരിലെ അക്രമങ്ങളില്‍ അയവ് വന്നു.
2. നവംബര്‍ എട്ടിനാണ് രണ്ടാമത്തെ പ്രധാന സംഭവം ഉണ്ടാകുന്നത്. നോട്ട് അസാധുവാക്കി കൊണ്ട് മോദി നടത്തിയ പ്രഖ്യാപനത്തില്‍ ഒലിച്ച് പോയത് കശ്മീരിലെ അശാന്തിയാണ്. പണം കൊടുത്താണല്ലോ, യുവാക്കളെ വിലയ്ക്ക് വാങ്ങിയതും അക്രമങ്ങള്‍ നടത്താന്‍ പ്രേരിപ്പിച്ചതും. എന്നാല്‍ മോദിയുടെ പ്രഖ്യാപനത്തോടെ യുവാക്കള്‍ക്ക് കൊടുക്കാനുള്ള പണം ഇല്ലാതായി, കശ്മീരില്‍ ശാന്തി കൈവരികയും ചെയ്തു.
3. ഭീകരര്‍ക്കെതിരെ സൈന്യം ശക്തമായി തിരിച്ചടിച്ചു. നുഴഞ്ഞ് കയറ്റം തടയുകയും നിരവധി ഭീകരരെ കൊലപ്പെടുത്തുകയും ചെയ്തു. സൈന്യത്തിന്റെ പെട്ടെന്നുള്ള പ്രത്യാക്രമണങ്ങള്‍ കാരണം ഭീകരര്‍ക്ക് അക്രമങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല, അതുമൂലം കശ്മീരില്‍ അശാന്തി പടര്ത്താനുമായില്ല.
4. വിഘടനവാദി നേതാക്കന്മാരുടെ സുരക്ഷയെല്ലാം പിന്‍വലിച്ചു. അവരുടെ ആവശ്യങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ ചെവി കൊടുത്തില്ല. നിരവധി വിഘടവാദികളെ അറസ്റ്റ് ചെയ്യുകയും വീട്ട് തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ഇത് മൂലം അവര്‍ക്ക് യുവാക്കളുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതും അക്രമങ്ങള്‍ കുറയുന്നതിന് കാരണമായി.
കൃത്യമായ ഇടവേളകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഇത്തരം നടപടികളില്‍ ഇന്ന് കശ്മീര്‍ ശാന്തമാണ്, ശാന്തമായി തന്നെ തുടരട്ടെ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: