ന്യൂദല്‍ഹി: ബന്‍വാരി ദേവി വധക്കേസിലെ പ്രതിയായ ഇന്ദ്രബിഷ്ണോയിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സിബിഐ അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചു.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതലാണ് അറസ്റ്റിലായ മുഖ്യപ്രതിയും കോണ്‍ഗ്രസ് എംഎല്എയൂമായ മല്‍ക്കന്‍ സിംഗിന്റെ സഹോദരി ബിഷ്ണോയിയെ കാണാതായിട്ട്.
ബിഷ്ണോയിക്കെതിരെയുള്ള സിബിഐയുടെ അന്വേഷണം അനിശ്ചിതത്വത്തിലാണ്. അന്വേഷണം പൂര്‍ത്തിയായാല്‍ മാത്രമേ അവസാന കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയൂ.
ബിഷ്ണോയുടെ അറസ്റ്റിന് വഴിവയ്ക്കുന്ന തരത്തിലുള്ള എന്തെങ്കിലും വിവരം നല്‍കുന്നവരാരായാലും അവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് സിബിഐ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കോടതിയില്‍ ജാമ്യത്തിനായി അവര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. വധക്കേസുമായി ബന്ധപ്പെട്ട് അവരുടെ സഹോദരന് പരശുറാം ബിഷ്ണോയിയും മുന്‍ രാജസ്ഥാന് മന്ത്രി മനിപാല് മദേര്നയേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബന്‍വാരിയുടെ തട്ടിക്കൊണ്ടുപോകലിനും കൊലപാതകത്തിന്റെയും പുറകില്‍ ബിഷ്ണോയിയുടെ പങ്ക് വലുതാണ്. കഴിഞ്ഞവര്‍ഷം സപ്തംബറിലാണ് ബന്വാരിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചുകളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: