ഇടുക്കി: രണ്ടര ലക്ഷം രൂപയുടെ കള്ളനോട്ടുകൾ റോഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലം- ദിണ്ഡിഗല്‍ ദേശീയ പാതയില്‍ വളഞ്ഞാങ്ങാനത്തിനു സമീപം തോട്ടിലാണ് പണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
നോട്ട് ബാങ്കില്‍ എത്തിച്ച് പരിശോധിച്ചപ്പോഴാണ് കള്ളനോട്ടാണെന്ന് വ്യക്തമായതെന്ന് പീരുമേട് പോലീസ് അറിയിച്ചു. വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പീരുമേട് പോലീസ് സ്ഥലത്തെത്തി. ഇതുവരെയും 2,58,000 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയെന്നു പോലീസ് അറിയിച്ചു.
അഞ്ഞൂറ്, ആയിരം നോട്ടുകൾ പിൻവലിച്ചതോടെ കറൻസി മാറാൻ കഴിയാതെ പ്രതിസന്ധിയിലായ കള്ളനോട്ട് ഇടപാടുകാരാകാം നോട്ടുകെട്ടുകൾ വഴിയിലുപേക്ഷിച്ച് തടിതപ്പിയതെന്നാണ് കരുതുന്നത്.
അതേസമയം തിങ്കളാഴ്ച ഇന്നോവ കാറില്‍ പിന്‍വലിച്ച നോട്ടുകള്‍ കടത്തുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് വാഹന പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. പോലീസ് പരിശോധനാ വിവരം അറിഞ്ഞ് നോട്ടുകള്‍ ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: