പുക്രയിന്: കാണ്‍പൂരിനു സമീപം ഇന്‍ഡോര്‍ പട്ന എക്സ്പ്രസ് പാളം തെറ്റി മരിച്ചവരുടെ എണ്ണം 148 ആയി ഉയര്‍ന്നു. അപകടത്തെ തുടര്‍ന്ന് പുക്രയിന് മലാസ സറ്റേഷന് സമീപം കേടുപാടുകള്‍ സംഭവിച്ച ട്രാക്കുകള്‍ മാറ്റി സ്ഥാപിച്ചു.
മരണമടഞ്ഞവരില്‍ പലരേയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് അപകടത്തില്‍ പരുക്കേറ്റ പലരുടേയും നില ഗുരുതരമാണെന്നും കാണ്‍പൂര്‍ ഐ ജി സാക്കി അഹമ്മദ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച റെയില്‍ ഗതാഗതം പരീക്ഷണ ഓട്ടത്തിന് ശേഷം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്. ഇരുവശങ്ങളിലേക്കുമുള്ള പാളങ്ങള്‍ തകര്‍ന്നതിനാല്‍ അപകടം നടന്ന റൂട്ടിലൂടെയുള്ള ഗതാഗതത്തിന് രണ്ടു ദിവസം കാലതാമസം എടുക്കുമെന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് കാന്‍പൂരിലേക്കുള്ള നാല് ട്രയിനുകള്‍ റദ്ദാക്കുകയും പതിനാല് ട്രയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.
പാളത്തിലെ തകരാറാണ് അപകടകാരണമെന്നാണ് പ്രാധമിക നിഗമനം.സാങ്കേതികമായ അന്വോഷണത്തിന്റെയും വൈദ്യ പരിശോധനയുടേയും അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: