തിരുവനന്തപുരം: പുതിയ മന്ത്രിയായി എം.എം. മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന് അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഇന്നലെ വൈകിട്ട് 4.30 ന് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് സെക്രട്ടറിയാണ് നിയുക്ത മന്ത്രിയെ വേദിയിലേയ്ക്ക് ക്ഷണിച്ചത്.
തുടര്‍ന്ന്, രാജ്ഭവനില്‍ ഗവര്‍ണര്‍ നല്കിയ ചായസല്‍ക്കാരത്തിലും പുതിയ മന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സാക്ഷ്യം വഹിക്കാന്‍ ഇടുക്കിയില്‍ നിന്ന് നിരവധി നാട്ടുകാരും എംഎം മണിയുടെ കുടുംബാംഗങ്ങളും എത്തിയിരുന്നു. എന്നാല്‍ ബന്ധുനിയമനത്തിന്റെ പേരില്‍ മന്ത്രി സ്ഥാനത്തുനിന്നും പുറത്തുപോകേണ്ടിവന്ന ഇ.പി. ജയരാജന് ചടങ്ങില്‍ പങ്കെടുക്കാത്തത് ശ്രദ്ധേയമായി. അതുപോലെ ഇന്നലെ നിയമസഭയില്‍ സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച ചര്‍ച്ചയിലും മികച്ച സഹകാരി കൂടിയായ ജയരാജന് പങ്കെടുത്തില്ല.
രാജ്ഭവനിലെ ചടങ്ങുകള്‍ക്ക് ശേഷം സെക്രട്ടേറിയറ്റിലെത്തിയ മന്ത്രി എം.എം. മണി സൗത്ത് ബ്ളോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: