വത്തിക്കാന്‍ സിറ്റി: ഗര്‍ഭഛിദ്രം എന്ന പാപം ചെയ്യുന്നവര്‍ക്ക് മാപ്പ് നല്‍കാനുളള അവകാശം എല്ലാ പുരോഹിതര്ക്കുമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാരുണ്യവര്ഷത്തിന് സമാപനം കുറിച്ച് പോപ്പ് നല്കിയ അപ്പോസ്തല കത്തിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുളളത്.
ഒരു നിഷ്കളങ്ക ജീവിതം ഇല്ലാതാക്കുന്നത് പാപം തന്നെയാണ് എന്നാണ് തന്റെ അഭിപ്രായമെന്നും ഇതില്‍ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കാരുണ്യ വര്‍ഷം ഞായറാഴ്ച സമാപിച്ചിരുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ വിശുദ്ധ വെങ്കല വാതില്‍ പോപ്പ് ചാരിയതോടെയാണ് കാരുണ്യവര്ഷത്തിന് സമാപനമായത്. ഇതോടനുബന്ധിച്ച് അദ്ദേഹം നല്കിയ ഒരു അഭിമുഖത്തില്‍ ഗര്‍ഭഛിദ്രം ഹീനമായ കുറ്റകൃത്യമാണെന്നും പോപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.
പിറ്റേദിവസമാണ് കാരുണ്യവര്‍ഷാചരണം അവസാനിച്ചെങ്കിലും കാരുണ്യം അവസാനിച്ചിട്ടില്ലെന്ന പ്രഖ്യാപനവുമായി അദ്ദേഹം രംഗത്തെത്തിയത്. പാപികളായവര്‍ക്ക് പശ്ചാത്തപിക്കാന്‍ ഒരവസരം കൂടി നല്‍കാമെന്നും അദ്ദേഹം പറയുന്നു. ഗര്‍ഭഛിദ്രം പാപമായാണ് കത്തോലിക്ക സഭ പരിഗണിക്കുന്നത്. പിതാവിനോട് മാപ്പ് പറഞ്ഞ് കൊണ്ട് ദൈവത്തിന്റെ ദയവായ്പ് തുടച്ച് നീക്കുന്നതില്‍ പാപമില്ലെന്നും പോപ്പ് പറയുന്നു.
പ്രത്യേക കുമ്പസാരം വേണ്ടവര്‍ക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും സൗകര്യവും ഓരോ പുരോഹിതന്മാരും നല്‍കണം. ഗര്‍ഭഛിദ്രം നടത്തിയ സ്ത്രീകള്‍ക്ക് മാതമല്ല ഇതില്‍ ഏത് തരത്തില്‍ പങ്കാളിയായവര്‍ക്കും മാപ്പ് തേടാനുളള അവസരമുണ്ടാകണം പോപ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: