ആലപ്പുഴ: തോട്ടപ്പള്ളി തുറമുഖത്ത് മണല്‍ ഖനനത്തിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാട് ഇരട്ടത്താപ്പാണെന്ന് കേരള ഉള്‍നാടന്‍ മത്സത്തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡന്റ് തോട്ടപ്പള്ളിഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി. ഇവിടെ മണല്‍ ഖനനത്തിന് അനുമതി നല്‍കിയവര്‍തന്നെ ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തെത്തിയത് വിരോധാഭാസമാണ്. രാഷ്ട്രീയ മുതലെടുപ്പിനും തീരദേശത്ത് സംഘര്‍ഷമുണ്ടാക്കാനുമാണ് ഇവരുടെ ശ്രമം. ഫിഷറീസ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കളും കോണ്‍ഗ്രസുകാരായ ജനപ്രതിനിധികളും മണല്‍ ഖനനത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.
കഴിഞ്ഞ അഞ്ചുവര്‍ഷ ക്കാലയളവില്‍ യുഡിഎഫ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ അവഗണിക്കുകയായിരുന്നു. ഇത്തരം രാഷ്ട്രീയ കാപട്യം തീരമേഖയില്‍ ഇനി വിലപ്പോവില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഭാരവാഹികളായ എം.കെ. സുധാകരന്, ജോസ് കുളങ്ങര, ടി. മോഹനന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: