പാപം നശിക്കാന്വേണ്ടിയും സമീകരിക്കാന്‍ വേണ്ടിയും ശ്വാസവായുവിനെ കുംഭകം ചെയ്ത്, ഉറപ്പിക്കണം.
വിഗതേച്ഛാഭയക്രോധഃ
മോക്ഷം തന്നെയാണ് ലക്ഷ്യം എന്ന ഉറച്ച അവബോധത്തോടെ മറ്റൊരു ആഗ്രഹവും കൂടാതെ പ്രയത്നിക്കുന്ന വ്യക്തിയെ മോക്ഷപരായണന് എന്നാണ് ഭഗവാന് വിശേഷിപ്പിക്കുന്നത്.
ആ വ്യക്തിക്ക്, പകല്‍ ധ്യാനിക്കാന്‍ തുടങ്ങുമ്പോള്‍ ബന്ധുക്കളോ, സുഹൃത്തക്കളോ വന്ന് വിഘ്നങ്ങള്‍ സൃഷ്ടിക്കും. രാത്രി ധ്യാനിക്കാന്‍ തുടങ്ങിയാല്‍, ഉറക്കം തളര്‍ച്ച മുതലായവ തടസ്സം ഉണ്ടാക്കും. ഗൃഹം ഉപേക്ഷിച്ച് വനത്തില്‍ ചെന്ന് ധ്യാനിക്കാന്‍ തുടങ്ങിയാല്‍ ക്രൂരമൃഗങ്ങളുടെ ആക്രമണം ഉണ്ടായേക്കാം. അതിനാല്‍ ഭയം ദ്രോഹം തന്നെ. കൊതുക്, മൂട്ട, ഉറുമ്പ് മുതലായ പ്രാണികള്‍ വന്നു കടിക്കുമ്പോള്‍ ധ്യാനം തടസ്സപ്പെടുകയും ആ ജന്തുക്കളോടു ക്രോധം വരികയും ചെയ്യും. അതുകൊണ്ടാണ് ആഗ്രഹവും ഭയവും ക്രോധവും ഉണ്ടാവുകയേ ചെയ്യരുത് എന്നുപറഞ്ഞത്.
ഈ രീതിയില്‍ മനനം ചെയ്യാന്‍ കഴിയുന്ന ആള് എപ്പോഴും മുക്താവസ്ഥയില്‍ തന്നെയാണ്-സദാ മുക്തം ഏവ സഃ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: