പഴയകാല കര്‍ണാടക സംഗീതത്തെ മൂന്നായി തിരിക്കാം. നാല്, അഞ്ച് മണിക്കൂര്‍ വരുന്ന കച്ചേരി സമ്പ്രദായമാണ്, ഒന്ന്. അത് മൂന്നു മണിക്കൂറാക്കി അരിയക്കുടി രാമാനുജയ്യങ്കാര്‍ ചുരുക്കിയത്, മാറ്റത്തിന്റെ ആണിക്കല്ലായിരുന്നു.അടുത്തതാണ്, ജി.എന്‍. ബാലസുബ്രഹ്മണ്യം കൊണ്ടുവന്ന നാദസ്വരബാണി. ഉച്ചത്തില്‍ പാടുക. ധാരാളം ഭൃഗയുണ്ടാവുക. അരിയക്കുടിയും ശെമ്മാങ്കുടി ശ്രീനിവാസയ്യരുമൊന്നും ഈ ശൈലിക്കാരായിരുന്നില്ല.
മൂന്നാമത്തേതാണ് ഭാവപ്രധാനമായി പാടുക എന്നത്-അതാണ് എം.ഡി. രാമനാഥന്.
ഈ മൂന്ന് സമ്പ്രദായങ്ങളില്‍ നിന്ന് കര്‍ണാടക സംഗീതത്തില്‍ വന്ന ദിശാമാറ്റമാണ്, ബാലമുരളീകൃഷ്ണ. ധാരാളം പുതിയ കീര്‍ത്തനങ്ങള്‍ അദ്ദേഹം കൊണ്ടുവന്നു. അന്നമാചാര്യ, ഭദ്രാചലം രാമദാസര്‍ എന്നിവരുടെ പാട്ടുകള്‍ കര്‍ണാടക സംഗീതത്തിന്റെ ഭാഗമായി. ത്യാഗരാജന്, പുരന്ദരദാസന്‍ എന്നിവരുടെ ചില കീര്‍ത്തനങ്ങള്‍ കണ്ടെടുത്തു. ത്യാഗരാജന്റെ അപൂര്‍വ കീര്‍ത്തനങ്ങള്‍ നാം കേട്ടു. അങ്ങനെ, സംഗീതം, ആകെ മാറി.
സംഗീതജ്ഞന് മൂളിത്തുടങ്ങിയാല് രാഗം മനസ്സിലാകണമെന്ന് എംഡിആറെപ്പോലുള്ളവര് പറഞ്ഞു. ബാലമുരളി മൂളിയാല്‍ രാഗം മനസ്സിലാവുമെന്ന് ഉറപ്പില്ലായിരുന്നു. ആലാപനം തന്നെ ബാലമുരളി, മാറ്റിയെഴുതി. ശൈലി മാറി.
ഭംഗിയായി വയോള വായിച്ചിരുന്ന ബാലമുരളി, ശെമ്മാങ്കുടി, ജിഎന്‍ബി എന്നിവരുടെ കച്ചേരികളില്‍ അവ വായിച്ചു. ബാല്യകാലത്തെ, അദ്ഭുതമായിരുന്നു, അദ്ദേഹം.
ടി.എം. കൃഷ്ണ സംഗീതത്തിലെ വിപ്ലവകാരിയാണെന്ന് ഇപ്പോള്‍ പറയാറുണ്ടല്ലോ- മുന്‍ തലമുറയിലെ വിപ്ലവകാരിയാണ്, ബാലമുരളി. ശുദ്ധസംഗീത പ്രണയികള്‍ക്ക്, അദ്ദേഹത്തെ ഇഷ്ടപ്പെട്ടെന്ന് വരില്ല. എനിക്കും, ബാലമുരളിയുടെ ആദ്യകാലമാണ്, ശുദ്ധകാലമാണ്, ഇഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: