പീരുമേട്: അയ്യനെ ഒരു നോക്ക് കാണാന്‍ വിഗ്രഹം വെച്ച് അലങ്കരിച്ച വണ്ടിയുമായി ആന്ധ്രയില്‍ നിന്നുള്ള സ്വാമി ഭക്തര്‍ താണ്ടുന്നത് 1700 കിലോമീറ്റര്‍.
ആന്ധ്രയിലെ അമലപുരത്ത് നിന്നാണ് അഞ്ചംഗ സംഘം ഉന്തുവണ്ടിയില്‍ യാത്രതിരിച്ചത്. ഭംഗിയായി അലങ്കരിച്ച് അയ്യപ്പ വിഗ്രവും ഇരുമുടിയും അടക്കമുള്ള അവശ്യ വസ്തുക്കളുമായാണ് സംഘത്തിന്റെ യാത്ര. ഇന്നലെ ഉച്ചയോടെയാണ് സംഘം കേരള- തമിഴ്നാട് അതിര്‍ത്ഥിയായ വണ്ടിപ്പെരിയാറില്‍ എത്തിയത്. ഇടവേളകളില്‍ വിശ്രമിക്കുകയും ഭക്ഷണം പാകം ചെയ്ത് കഴിച്ചുമാണ് യാത്ര തുടരുന്നത്. ഒക്ടോബര്‍ 16 നാണ് ഇവര്‍ ബാലു എന്ന ഗുരു സ്വാമിയുടെ നേതൃത്വത്തില്‍ പുറപ്പെട്ടത്. മാലയിട്ട് 41 നാള് മലകയറുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. സ്വാമിയെ കാണുന്നതിനായി ഇത് മൂന്നാം തവണയാണ് സംഘം ഇത്തരത്തില്‍ എത്തുന്നത്. ഭാഷ പരിചയം കുറവ് വലയ്ക്കുന്നതായി ഇവര്‍ പറയുന്നു.
മലയാളവും തമിഴും സംസാരിക്കാനാറിയത്തത് മൂലം തമിഴറിയാവുന്ന ആന്ധ്രയിലുള്ള സുഹൃത്തിനെ വിളിച്ചാണ് കാര്യങ്ങള്‍ തിരക്കുന്നതും മറ്റുള്ളവരുമായി സംസാരിക്കുന്നതും. വരുന്ന വര്‍ഷങ്ങളിലും ഇത്തരത്തില്‍ തന്നെ മലചവിട്ടണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: