തിരുവനന്തപുരം: കേരളത്തില്‍ സിബിഐ നടത്തുന്ന അനേ്വഷണങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ആസൂത്രിത നീക്കത്തെ നിയമപരമായി നേരിടുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്. സിപിഎമ്മിലെ ഉന്നത നേതാക്കളും പോലീസിലെ ഉന്നത ഉദേ്യാഗസ്ഥരും ചേര്‍ന്ന് ഇതിനായി ആസൂത്രിത നീക്കം നടത്തുന്നുവെന്നും കൃഷ്ണദാസ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സിബിഐ അനേ്വഷിക്കുന്ന വധക്കേസും മനോജ് വധക്കേസും മാറാട് കേസും അട്ടിമറിക്കാനാണ് ഇപ്പോഴത്തെ നീക്കം. ഫസല്‍ കേസില്‍ ബിജെപി പ്രവര്ത്തകന് സുബീഷിന്റേതായി എന്ന് പറഞ്ഞ് പോലീസ് പുറത്തുവിട്ട മൊഴി കസ്റ്റഡിയില്‍ അതിക്രൂരമായി തല്ലിച്ചതച്ച് ജീവച്ഛമാക്കിയശേഷം റെക്കോഡ് ചെയ്തതാണ്. പോണ്ടിച്ചേരി സ്വദേശി സുബീഷിനെ തലശേരി ഡിവൈഎസ്പി കസ്റ്റഡിയിലെടുത്ത് മൂന്നു ദിവസം അജ്ഞാത കേന്ദ്രത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചു. നേരത്തെ പോലീസ് തയ്യാറാക്കിയ മൊഴി പകര്‍പ്പില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിച്ചു.
കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്ത്തകന് മനോജിന്റെയും ശശിധരന്റെയും നിര്‍ദ്ദേശപ്രകാരം താന്‍ ഫസലിനെ കൊന്നുവെന്ന് മൊഴി നല്‍കാനായിരുന്നു നിര്‍ബന്ധിച്ചത്. മൃഗീയ മര്‍ദ്ദനം നടത്തിയെങ്കിലും ഇത് നടന്നില്ല. ജീവച്ഛവമായ സുബീഷിനെ മൊഴിപകര്‍പ്പ് വായിച്ച് റെക്കോഡ് ചെയ്തു. ഇതുകഴിഞ്ഞ് സുബീഷിനെ സിപിഎം പ്രവര്‍ത്തകനായ മോഹനന് വധക്കേസില്‍ പ്രതിചേര്‍ത്തു.
ഫസല്‍ കേസ് അട്ടിമറിക്കുന്നതിനൊപ്പം മനോജ് വധക്കേസും അട്ടിമറിക്കാനാണ് ഇങ്ങനെ ചെയ്തത്. ശശിധരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മനോജ് കൊല്ലപ്പെട്ട കേസ് രജിസ്റ്റര്‍ ചെയ്തത്. ഫസലിനെ കൊന്നത് ഇവരുടെ നിര്‍ദ്ദേശപ്രകാരം എന്നു വരുത്തിതീര്‍ത്താല്‍ ഫസലിന്റെ കൊലയുടെ പ്രതികാരമാണ് മനോജ് വധമെന്നു വരുത്തിതീര്ക്കാനാവും. സുബീഷിനെതിരെ ആഴ്ചകള്‍ക്ക് മുമ്പുതന്നെ ഫസല്‍ വധക്കേസ് പ്രതിയാണെന്ന പേരില്‍ സിപിഎം വ്യാജപ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ സുബീഷ് പോണ്ടിച്ചേരി ഡിജിപിക്കു പരാതി നല്കി. പള്ളൂര്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സിപിഎം ഉന്നയിച്ച പ്രചാരണമാണ് ഇപ്പോള്‍ പോലീസ് ഏറ്റെടുത്തത്.
കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരിക്കവെയാണ് 2006ല്‍ ഫസല്‍ കൊല്ലപ്പെട്ടത്. മൂന്നു ഡിവൈഎസ്പിമാര്‍ ആറു മാസം അനേ്വഷിച്ചു. എന്നിട്ടും ഒരു ആര്‍എസ്എസുകാരന്റെയും പേരില്‍ കുറ്റം ചുമത്താന്‍ കഴിഞ്ഞിട്ടില്ല. പിന്നീട് കേസ് അനേ്വഷിച്ച ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രതികളെ അറസ്റ്റ് ചെയ്തു കുറ്റംപത്രം സമര്‍പ്പിച്ചു. പ്രതികളെല്ലാംതന്നെ കോടിയേരിയുടെ സ്വന്തം പ്രദേശത്തുള്ള സിപിഎംകാരായിരുന്നു. പിന്നീട് സിബിഐ അന്വേഷണത്തില്‍ ഗൂഢാലോചന നടത്തിയ രണ്ട് സിപിഎം നേതാക്കളെയും പ്രതികളാക്കി. യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോഴായിരുന്നു ഇത്.
ഇപ്പോള്‍ സിബിഐ അന്വേഷിക്കുന്ന മാറാട് കേസ് അനേ്വഷണം അട്ടിമറിക്കാന്‍ സിപിഎമ്മും എസ്ഡിപിഐയും രഹസ്യധാരണ ഉണ്ടാക്കിയിട്ടുണ്ട്. ഉന്നത പോലീസ് ഉദേ്യാഗസ്ഥരെ നിയോഗിച്ചാണ് ഓരോ ജില്ലയിലു കേസ് അട്ടിമറിക്കുന്നത്. കണ്ണൂരില്‍ കണ്ണൂര്‍ ഡിവൈഎസ്പിയെയും തലശേരി ഡിവൈഎസ്പിയെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവരെ സഹായിക്കാന്‍ ചില സിഐമാരെയും എസ്ഐമാരെയും നിയോഗിച്ചിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു. നീതിന്യായ വ്യവസ്ഥ അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിനെതിരെ പ്രത്യക്ഷ പ്രക്ഷോഭ – പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: