തിരുവനന്തപുരം: നോട്ട് അസാധുമൂലം പ്രതിസന്ധി നേരിടുന്ന സഹകരണമേഖലയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയുടെ പ്രത്യേക സമ്മേളനം പ്രമേയം പാസാക്കി. ഒ. രാജഗോപാല്‍ എതിര്‍ത്തപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും കെ. എം. മാണിയും പി.സി. ജോര്‍ജ്ജും അനുകൂലിച്ചു. സഹകരണ സംഘങ്ങളുടെ പ്രതിസന്ധി കേന്ദ്രത്തോട് ചൂണ്ടിക്കാട്ടുന്നതിനു പകരം പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താനുള്ള പ്രമേയം രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജഗോപാല്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.
സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച ഒരു രൂപ പോലും ആര്‍ക്കും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും. സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് 24ന് സര്‍വകക്ഷി സംഘം ദല്‍ഹിക്ക് പോകും. സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതില്‍ ആഗോള ഗൂഢാലോചനയെന്നു സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കാന്‍ സഹകരണ സംഘങ്ങളെ അനുവദിക്കണം. ദേശസാല്‍കൃത ബാങ്കുള്‍ക്ക് നല്കിയ അധികാരം സഹകരണ സംഘങ്ങള്‍ക്കും നല്‍കണം. ആദായനികുതി വകുപ്പ് സഹകരണ സംഘങ്ങളില്‍ പരിശോധന നടത്തുന്നതിന് തടസമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എ.സി. മൊയ്തീന് ആയിരുന്നു ഉപക്ഷേപമായി നിയമസഭയുടെ പ്രത്യേകസമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, വി.എസ്. അച്യുതാനന്ദന്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരും ചര്‍ച്ചയില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: