കല്‍പ്പറ്റ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് ബിയില്‍ രാജസ്ഥാനെതിരെ ദല്‍ഹിക്ക് ഒന്നാമിന്നിങ്സ് ലീഡ്. രാജസ്ഥാന്റെ 238 റണ്‍സിനെതിരെ ദല്‍ഹി 307 റണ്‍സെടുത്തു. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രാജസ്ഥാന് രണ്ടാമിന്നിങ്സില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 19 റണ്‍സില്‍.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിന്റെ (75) അര്‍ധശതകമാണ് ദല്‍ഹിക്ക് ലീഡ് നല്‍കിയത്. മിലിന്ദ് കുമാര്‍ (41), ശിഖര്‍ ധവാന് (38), സുമിത് നര്‍വാല്‍ (34), ഉന്മുക്ത് ചന്ദ് (32), നിതീഷ് റാണ് (24), വികാസ് ടോകസ് (18), നവദീപ് സെയ്നി (16 നോട്ടൗട്ട്) എന്നിവരും രണ്ടക്കം കണ്ടു. ഗൗതം ഗംഭീര്‍ പത്ത് റണ്‍സെടുത്തു. മികച്ച തുടക്കം ലഭിച്ചിട്ടും ധവാന് മുതലാക്കാനാകാതെ പോയി. രാജസ്ഥാനായി പങ്കജ് സിങ്ങും ടി.എം. ഉള് ഹഖും മൂന്നു വീതം വിക്കറ്റെടുത്തു.
അനികേത് ചൗധരി, മഹിപാല്‍ ലോംറോര്‍ എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്.
രണ്ടാമിന്നിങ്സ് തുടങ്ങിയ രാജസ്ഥാന് ഓപ്പണര്‍ മനേന്ദര്‍ സിങ്ങിനെയാണ് (14) നഷ്ടമായത്. ഓപ്പണര്‍ എ.വി. ഗൗതം, ടി.എം. ഉള് ഹഖ് എന്നിവര്‍ ക്രീസില്‍. വീണ വിക്കറ്റ് മനന്‍ ശര്‍മയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: