ചങ്ങനാശേരി: ഇത്തിത്താനം കുതിരപ്പടി ശ്രീനിലയത്തില്‍ ശ്രീലതയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതികളെ പോലീസ് കൊല നടന്ന ഇത്തിത്താനത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഒന്നും മൂന്നും പ്രതികളായ നിവിന്‍ ജോസഫ് (27), റെജി ജോണ്‍ (37) എന്നിവരെയാണ് കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഇന്നലെ പ്രതികളെ കൊലപാതകം നടന്ന കുതിരപ്പടിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊലപാതകത്തിനുശേഷം രക്ഷപ്പെട്ട വഴിയും പ്രതികള്‍ പോലീസിന് കാണിച്ചുകൊടുത്തു. പ്രായപൂര്‍ത്തിയാവാത്ത പ്രതിയുടെ അഭാവത്തില്‍ പോലീസ് ഉദ്യോഗസ്ഥരാണ് പ്രതിയായി നിന്നുകൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. സി.ഐ ബിനു വര്‍ഗീസ്, എസ്.ഐ ബിജു തോമസ്, ഷാഡോ പോലീസ് അംഗങ്ങളായ കെ.കെ റെജി, ആന്റണി സെബാസ്റ്റ്യന്‍, പ്രതീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: