കൊച്ചി: ഫഌറ്റ് സമുച്ചയത്തിലെ ഫഌറ്റുകളെ ഓരോ വീടുകളായി കണക്കാക്കി വാട്ടര്‍ കണക്ഷന് നല്‍കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫഌറ്റുടമകള്‍ക്ക് വ്യക്തിഗത വാട്ടര്‍ കണക്ഷന് നല്കാന് സിംഗിള്‍ബെഞ്ച് ഉത്തരവിട്ടതിനെതിരെ വാട്ടര്‍ അഥോറിറ്റി നല്കിയ അപ്പീലിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഫഌറ്റുകളെ ഓരോ വീടുകളായി നിയമപ്രകാരം കണക്കാക്കാന്‍ കഴിയില്ല. അതിനാല്‍ ഫഌറ്റ് സമുച്ചയത്തിനൊന്നാകെ പൊതുവായ കണക്ഷനാണ് നല്കാന് കഴിയുകയെന്നും ഡിവിഷന് ബെഞ്ചിന്റെ ഉത്തരവില്‍ പറയുന്നു. ഫഌറ്റുകള്‍ക്ക് വ്യക്തിഗത വാട്ടര്‍ കണക്ഷന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലൂര്‍ ശാസ്താ റോഡിലെ ജെ.എം മാനര്‍ ഫഌറ്റിലെ താമസക്കാരായ ശങ്കരന്‍കുട്ടി, ജയശങ്കര്‍ എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് നേരത്തെ ഇതനുവദിച്ചത്.
ഒരു വളപ്പില്‍ വ്യത്യസ്ത വീട്ടു നമ്പരുകളുള്ള വീടുകള്‍ക്ക് വെവ്വേറെ വാട്ടര്‍ കണക്ഷന് അനുവദിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇതു തങ്ങള്‍ക്കും ബാധകമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. സിംഗിള്‍ബെഞ്ച് ഇതനുവദിച്ചെങ്കിലും ഡിവിഷന് ബെഞ്ച് ഈ വാദം തള്ളി. ഫഌറ്റ് സമുച്ചയത്തിലേക്ക് വാട്ടര്‍ കണക്ഷന് ലഭിക്കാന്‍ സമുച്ചയത്തിന്റെ അംഗീകൃത പ്രതിനിധി അപേക്ഷ നല്‍കണമെന്നും ഇതനുസരിച്ച് പൊതു കണക്ഷനാണ് നല്‍കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: