ബത്തേരി: ജനവാസകേന്ദ്രങ്ങളില്‍ ഭീതി പരത്തുന്ന കാട്ടുകൊമ്പനെ കല്ലൂര്‍ അറുപത്തിയേഴില്‍ വനപാലകര്‍ മയക്ക് വെടിവെച്ച് പിടികൂടി. മുത്തങ്ങ ഫോറസ്റ്റ് റെയ്ഞ്ചിലെ കാരപ്പൂതാടിയില് മുപ്പത് വയസ്സ് പ്രായം കണക്കാക്കുന്ന മറ്റൊരു കൊമ്പനെ കൃഷിയിടത്തില്‍ ചരിഞ്ഞ നിലയിലും കണ്ടെത്തി. ഷോക്കേറ്റ് ചരിഞ്ഞതാണെന്ന് വനപാലകര്‍ വ്യക്തമാക്കി.
വയനാട് – മുതുമല വന്യജീവി സങ്കേതങ്ങളിലെ വനപാലകരുടെ കൂട്ടായ ശ്രമത്തിന് ഒടുവിലാണ് ഇരുപത്തിനാല് വയസ് പ്രായമുളള കാട്ടുകൊമ്പനെ ഇന്നലെ രാവിലെ പത്തരയോടെ മുത്തങ്ങയിലെ ആനപ്പന്തിയിലെത്തിച്ചത്. വനംവകുപ്പ് വെറ്ററിനറി ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ എട്ടുമണിയേടെ ആരംഭിച്ച ദൗത്യമാണ് വിജയം കണ്ടത്. തമിഴ്നാട് വനംവകുപ്പിലെ ഡോ. മനോഹരനും ഇതില്‍ പങ്കാളിയായി.
മുതുമല വന്യജീവി സങ്കേതത്തിലെ മുതുമല വിജയ്, വയനാട് വന്യജീവി സങ്കേതത്തിലെ കുഞ്ചു, പ്രമുഖ് എന്നീ താപ്പാനകളുടെ അകമ്പടിയോടെയാണ് പിടിയിലായ ആനയെ ആനപ്പന്തിയിലേക്ക് എത്തിച്ചത്. വയനാട് വന്യജീവി സങ്കേതം ഡിഎഫ്ഒ പി.ധനേഷ്കുമാര്‍, മുതുമലയില്‍ നിന്നുളള ഡിഎഫ്ഒ ശരവണന്, റെയ്ഞ്ച് ഓഫീസര്‍മാരായ എസ്.ഹീരലാല്, കെ.ആര്.കൃഷ്ണദാസ്, അജിത് കെ.രാമന് തുടങ്ങിയവരുടെ നേത്യത്വത്തിലാണ് ആനയെ തളച്ചത്. മൂന്ന് വര്‍ഷം മുമ്പ് മറ്റൊരു ആനയെ ബത്തേരി റെയ്ഞ്ചില്‍ നിന്ന് പിടികൂടി ശിരുവാണി വനത്തില്‍ വിട്ടിരുന്നു. കൃഷിയിടത്തില്‍ ചരിഞ്ഞ ആനയുടെ പോസ്റ്റുമോര്‍ട്ടം ഡോക്ടര്‍മാരായ അരുണ്‍ സക്കറിയ. ജിജിമോന് എന്നിവര്‍ പൂര്‍ത്തിയാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: