ന്യൂദല്‍ഹി: രാജ്യത്ത് വ്യാപകമായിട്ടുള്ള തെരുവുനായ പ്രശ്നത്തില്‍, തെരുവുനായ മൂലം എത്ര ആളുകള്‍ക്ക് പേവിഷബാധ ഉണ്ടായിട്ടുണ്ടെന്നോ മരണം സംഭവിച്ചിട്ടുണ്ടെന്നോ യാതൊരു വിധ കണക്കുകളും കേന്ദ്ര സര്‍ക്കാരിന്റെ പക്കല്‍ ഇല്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ വ്യക്തമാക്കി. അഡ്വ: ജോയ്സ് ജോര്‍ജ്ജ്, ഡോ: എ.സമ്പത്ത് എന്നീ എം.പിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പത്രമാധ്യമത്തില്‍ വരുന്ന അറിവു മാത്രമേ കേന്ദ്രത്തിന് ഇക്കാര്യത്തില്‍ ഉള്ളുവെന്നും മന്ത്രി അറിയിച്ചു.
തെരുവുനായ നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്പ്പെടുന്ന കാര്യങ്ങളാണ്. 2001 ലെ നായ ജനന നിയന്ത്രണ ചട്ടങ്ങള്‍ പ്രകാരം തെരുവു നായ്ക്കളുടെ എണ്ണം, പ്രതിരോധ കുത്തിവെയ്പ്പ്, ലൈസന്‍സ്, ജനന നിയന്ത്രണം എന്നിവയെല്ലാം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാണെന്ന് അദ്ദേഹം വ്യക്തമാക്കി. 2009ല്‍ സുപ്രീം കോടതി ഈ നിലപാട് ശരിവയ്ക്കുകയും സംസ്ഥാന സര്‍ക്കാരുകളോട് ഇത് നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: