കോഴിക്കോട്: താന്‍ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വരേണ്ടത് അനിവാര്യമാണെന്ന് മുന്‍ വ്യവസായ മന്ത്രി ഇ.പി.ജയരാജന്. ഫെയ്സ് ബുക്കിലൂടെയാണ് ജയരാജന് തന്റെ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാന കമ്മിറ്റി തീരുമാനം താനും കൂടി അംഗമായ സംസ്ഥാന സെക്രട്ടേറിയറ്റാണ് എടുത്തതെന്ന് ജയരാജന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തില്‍നിന്നു വിട്ടു നിന്നതിനു ശേഷം ആദ്യമായാണ് ജയരാജന്റെ പ്രതികരണം. ചൊവ്വാഴ്ച നടന്ന എം.എം. മണിയുടെ സത്യപ്രതിഞ്ജാ ചടങ്ങിലും ജയരാജന് പങ്കെടുത്തിരുന്നില്ല.
വ്യവസായ വകുപ്പിലെ ബന്ധുനിയമനത്തെ തുടര്‍ന്ന് ഒക്ടോബര്‍ 14നാണ് ജയരാജന് മന്ത്രിപദം രാജിവച്ചത്. ഇതേതുടര്‍ന്നാണ് എം.എം. മണി മന്ത്രിസഭയില്‍ എത്തിയിരിക്കുന്നത്. മണിയ്ക്ക് വൈദ്യുതി വകുപ്പ് നല്കിയപ്പോള് സഹകരണ വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന എ.സി.മൊയ്തീന് വ്യവസായ വകുപ്പ് നല്കി.
പിണറായി മന്ത്രിസഭയില്‍ പുതുതായിഎത്തിയ എം.എം.മണിയ്ക്കും വ്യവസായ വകുപ്പിന്റെ ചുമതല ലഭിച്ച എ.സി.മൊയ്തീനും അഭിവാദ്യമര്‍പ്പിച്ചാണ് ഇ.പി.ജയരാജന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: