കൊച്ചി: സംസ്ഥാനത്ത് ഇന്ധന ക്ഷാമം രൂക്ഷം. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഇരുമ്പനം പ്ലാന്റില്‍ ട്രക്കുടമകളും തൊഴിലാളികളുടെയും സമരം അഞ്ചാ ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്തെ ഒട്ടുമിട്ട പമ്പുകളിലേയ്ക്കുമുള്ള ഇന്ധന നീക്കം പൂര്‍ണ്ണമായും നിലച്ചു. 12 ജില്ലകളിലേക്ക് വിതരണം ചെയുന്ന ഐഒസി ഇരുമ്പനം പ്ലാന്റില്‍ നിന്നും സമരം ആരംഭിച്ചതോടെ ഒരു ലോഡും പുറത്ത് ഇറങ്ങിയിട്ടില്ല.
ഡീസല്‍, പെട്രോള്‍, എന്നിങ്ങനെ പ്രതിദിനം 500 ലോഡെങ്കിലും ഇരുമ്പനം പ്ലാന്റില്‍ നിന്ന് വിതരണത്തിനായി വിവിധ ജില്ലകളിലേക്ക് പൊയ്ക്കൊണ്ടിരുന്നതാണ്. ആ നീക്കമാണ് നാല് ദിവസമായി തടസ്സപ്പെട്ടിരിക്കുന്നത്. ഇത് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വലിയ ഇന്ധന ക്ഷാമത്തിന് ഇടയാക്കും.
ചൊവ്വാഴ്ച പ്രശ്ന പരിഹാരത്തിനായി ഐഒസി അധികൃതരും ടാങ്കര്‍ ലോറി സമരം നടത്തുന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളും തമ്മില്‍ ചര്‍ച്ച നടന്നെങ്കിലും സമവായത്തിലെത്താനായില്ല.
കഴിഞ്ഞ ശനിയാഴ്ച മുതലാണ് ഐ.ഒ.സി. ഇരുമ്പനം പ്ലാന്റില്‍ ടാങ്കര്‍ സമരം തുടങ്ങിയത്. ഇന്ധന വിതരണത്തില്‍ ടെന്‍ഡര്‍ നടപടികളുമായി ബന്ധപ്പെട്ട് ഐഒസി പ്ലാന്റ് അധികൃതര്‍ സര്‍ക്കാരുമായുണ്ടാക്കിയ ധാരണ തെറ്റിച്ചതില്‍ പ്രതിഷേധിച്ചാണ് സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
പ്ലാന്റില്‍ നിന്ന് ലോഡ് കൊണ്ടു പോകുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ മൂന്ന് വരെ നിര്‍ത്തിവെക്കണമെന്നായിരുന്നു സര്‍ക്കാരുമായുണ്ടാക്കിയ ധാരണ. ഈ സമയത്തിനുള്ളില്‍ ടെന്‍ഡറിലെ അപാകതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ധാരണ പ്ലാന്റ് അധികൃതര്‍ പാലിച്ചില്ലെന്ന് ആക്ഷേപം ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: