കൊല്ലം: ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചല്‍ ഏരൂര്‍ രാമഭദ്രന് കൊലക്കേസില്‍ സിപിഎം അഞ്ചല്‍ ഏരിയാ സെക്രട്ടറി പി.എസ്. സുമേഷ് ഒളിവില്‍. കേസില്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയുടെടെ പേഴ്സണല്‍ സ്റ്റാഫ് അംഗവും സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഉള്‍പ്പെടെ മൂന്നു സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് സുമന് ഒളിവില്‍ പോയത്.
പി.എസ്.സുമനെ അന്വേഷിച്ചു സിബിഐ സംഘം ഇന്നലെ അഞ്ചലില്‍ എത്തിയിരുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയംഗം ബാബു പണിക്കര്‍, മേഴ്സിക്കുട്ടിയമ്മയുടെ പഴ്സനല്‍ സ്റ്റാഫംഗവും ഡിവൈഎഫ്ഐ നേതാവുമായ കുണ്ടറ സ്വദേശി മാക്സണ്‍, ഡിവൈഎഫ്ഐ നേതാവ് പുനലൂര്‍ സ്വദേശി റിയാസ് എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
അതിനിടെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവും കശുവണ്ടി വികസന കോര്പറേഷന് ചെയര്‍മാനുമായ എസ്.ജയമോഹനെ സിബിഐ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ച ജയമോഹനോട് ഇന്ന് 11 മണിക്ക് വീണ്ടും ഹാജരാാനാണ് നിര്‍ദേശം.
അതേസമയം, കേസില്‍ ജയമോഹനെ ഇന്ന് അറസ്റ്റു ചെയ്തേക്കുമെന്നും സൂചനയുണ്ട്. കേസിലെ പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനും സംഭവം പോലീസിനെ അറിയിക്കാതെ മറച്ചുപിടിച്ചതും അടക്കമുള്ള കുറ്റമാണ് ജയമോഹനെതിരെയുള്ളത്. അറസ്റ്റിലായാലും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണിവ. കാഷ്യൂ കോര്പറേഷന് ചെയര്മാന് ആണ് ജയമോഹന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: