ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനം.കശ്മീരിലെ ഭിംബെര്‍. ഗാലി, കൃഷ്ണഘട്ടി, നൗഷേര മേഖലകളില്‍ പാക്കിസ്ഥാന് കനത്ത ഷെല്ലാക്രമണം നടത്തുകയാണ്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ഇന്നലെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ഇതില്‍ ഒരു സൈനികന്റെ മൃതദേഹം തീവ്രവാദികള്‍ വികൃതമാക്കിയതിന് പിന്നാലെയാണ് വീണ്ടും അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം ഉണ്ടായത്. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. ഒപൂഞ്ച്, രജൗരി, കേല്‍, മാഞ്ചില്‍ തുടങ്ങിയ സെക്ടറുകളില്‍ സൈന്യം സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
ഭീരുത്വം നിറഞ്ഞ പാക്കിസ്ഥാന് നടപടിയ്ക്കെതിരേ ഭാരതം നല്കുന്ന പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്ന് സൈന്യത്തിന്റെ നോര്‍ത്തേന്‍ കമാന്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിനേത്തുടര്‍ന്നും പാക്കിസ്ഥാന് പ്രകോപനം തുടരുന്ന സാഹചര്യമാണ് അതിര്‍ത്തിയിലുളളത്.
ഇന്നലെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച പാക്കിസ്ഥാന് തീവ്രവാദികളില്‍ ഒരാളെ ബിഎസ്എഫ് വധിച്ചിരുന്നു. കൊല്ലപ്പെട്ടവര്‍ ഭീകരസംഘടനയായ ലഷ്കര്‍ ഇതോയിബയിലെ അംഗങ്ങളാണെന്ന് സൈന്യം അറിയിച്ചിരുന്നു
ഭാരത സൈന്യം പാക്ക് അധീന കശ്മീരില്‍ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷം പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും ഇതുവരെ 290ലധികം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളാണ് ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: