ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. സഹകരണ സംഘങ്ങളിലെ സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ സംരക്ഷിക്കുമെന്ന് അരുണ്‍ ജയ്റ്റ്ലി ഉറപ്പ് നല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അറിയിച്ചു.
കഴിഞ്ഞ ദിവസം സഹകരണ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്തെ കറന്‍സി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഏഴാം ഖണ്ഡിക അനുസരിച്ച് രാജ്യത്തെ ഒരു നിയമസഭയ്ക്കും ഇതു സംബന്ധിച്ച് പ്രമേയം പാസാക്കാന്‍ സാധിക്കില്ലെന്നും കുമ്മനം പറഞ്ഞു.
കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തെറ്റായ വിവരങ്ങള്‍ നാട്ടില്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. സഹകരണ ബാങ്കുകളിലെ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടപ്പെടാതെ തിരികെ ലഭിക്കും. എന്നാലത് നിയമവിധേയമായിട്ടായിരിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: