തിരുവനനന്തപുരം: നോട്ട് അസാധുവാക്കല്‍ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണച്ച നടന് മോഹന്‍ലാലിനെ വിമര്‍ശിച്ച് മന്ത്രി എം.എം മണി. കള്ളപ്പണം മറയ്ക്കാനുള്ളതുകൊണ്ടാണ് മോഹന്‍ലാല്‍ മോദിയെ ന്യായീകരിച്ചതെന്ന് എം.എം മണി പറഞ്ഞു.
ഒ.രാജഗോപാലിനെയും മന്ത്രി പരിഹസിച്ചു. കേരള ജനതയ്ക്ക് പറ്റിയ വിഡ്ഢിത്തമാണ് ഒ. രാജഗോപാലെന്നും അദ്ദേഹത്തിന്റെ തലയ്ക്ക് സുഖമില്ലെന്നണ് തോന്നുന്നതെന്നുമാണ് എം.എം മണി പറഞ്ഞത്.
മോഹന്‍ലാലിനെ നിശിതമായി വിമര്‍ശിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും രംഗത്ത് എത്തിയിട്ടുണ്ട്. മദ്യക്കടകളില്‍ വരിനില്‍ക്കാമെങ്കില്‍ ബാങ്കുകളിലും അതാകാം എന്ന പരാമര്‍ശത്തിലൂടെ ലാല്‍ മലയാളികളെ അപമാനിച്ചെന്ന് അദ്ദേഹം പറഞ്ഞു.
ആര്‍ബിഐ മേഖലാ ആസ്ഥാനത്തിനു മുന്നില്‍ ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത സമരത്തില്‍ പങ്കെടുക്കുകയായിരുന്നു പന്ന്യന്‍. മിസ്റ്റര്‍ പുലിമുരുകന് ഒരു കാര്യം പറഞ്ഞേക്കാം. നിങ്ങളുടെ സിനിമ കാണാന്‍ വരുന്നത് ഈ പാവപ്പെട്ട ആളുകളാണ്. അവരുടെ കാശാണ് 101 കോടി രൂപ. അതെല്ലാം കിട്ടി പുലിമുരുകനായപ്പോള്‍ നാട്ടിലെ പാവങ്ങളെ അവഹേളിക്കാന്‍ തുനിഞ്ഞാല്‍ അതൊരിക്കലും അനുവദിക്കില്ലെന്നായിരുന്നു പന്ന്യന്റെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: