ബത്തേരി:കഞ്ചാവ് വില്‍പ്പന ചോദ്യംചെയ്തതിന്റെ പേരില്‍ യുവാവിനേയും നാട്ടുകാരേയുംകഞ്ചാവ് മാഫിയ ആക്രമിച്ചു.ബത്തേരി മൂന്നാംമൈല്‍ അച്ചുതൊടുകയില് ഹനീഫയ്ക്കും കുടുംബത്തിനും സമീവാസികള്ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇതുമായി ബന്ധപെട്ട് ഏഴുപേരെ പോലീ്സ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ബത്തേരി മൂന്നാംമൈലില്‍ കഞ്ചാവ് വാങ്ങാനെത്തിയ മൂന്നംഗസംഘത്തെ പ്രദേശവാസിയായ ഹനീഫ ചോദ്യം ചെയ്തതിനെ തടുര്‍ന്നാണ് ആക്രമണം ഉണ്ടായത്.കഞ്ചാവ് വാങ്ങാനായി എത്തിയവര്‍ ഹനീഫ ചോദ്യം ചെയ്തതോടെ രോഷകുലരാവുകയും തുടര്‍ന്ന് സംഘത്തിലെ മറ്റുള്ളവരെ വിവരമറിയി്കകുകയുമായിരുന്നു.പിന്നീട് മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം വീട്ടില്‍ അതക്രമിച്ചുകയറി ഹനീഫയേയും ഭാര്യയേയും മര്ദ്ധിക്കുകയായിരുന്നവത്രേ.ഇവരെ മര്‍ദ്ദിക്കുന്നത് കണ്ട് സമീപവീടുകളിലെ സ്ത്രീകല് ഓടിയെത്തി തടയാന്‍ ശ്രമിച്ചപ്പോള്‍ സംഘം ഇവരെയും മര്്ദ്ദിച്ചു.മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പര്ക്കേറ്റ ഹനീഫ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.സംഭവത്തില്‍ കുപ്പാടി സ്വദേശികളായ ഷിറാസ(23)്,സജീഷ(22)്,സുബീര്‍(20),അക്ഷയ(17)്,അരുണ്‍(20),വിനീഷ(19)്,ജിബിന്‍(18) എന്നിവരെ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ബത്തേരി പോലീസ് അറസ്റ്റചെയ്തു.ബത്തേരിയിലും സമീപപ്രദേശങ്ങളിലും കഞ്ചാവ് വില്‍പ്പനസംഘങ്ങള്‍ സജീവമാണന്നതിന്റെ തെളിവുകളിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: