തിരുവനന്തപുരം: സഹ. മേഖലയുമായി ബന്ധപ്പെട്ട് കേരള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.
സഹ. മേഖലയില്‍ പ്രതിസന്ധിയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്താനാണ് ബിജെപി ഒഴികെയുള്ള സര്‍വകക്ഷിസംഘം ദല്‍ഹിക്ക് പോകാന്‍ തയ്യാറെടുത്തിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് സന്ദര്‍ശനത്തിന് അനുമതി ലഭിച്ചില്ല. എന്തെങ്കിലും ചര്‍ച്ച നടത്തണമെങ്കില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ കണ്ടാല്‍ മതിയെന്ന മറുപടിയാണ് ലഭിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തിന് അനുമതി നല്‍കാത്ത നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കാനം രാജേന്ദ്രന് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: